സംഘാടകർ നിരന്തരം ക്ഷണിച്ചതിനാൽ, സാധാരണക്കാരിൽ സാധാരണക്കാരിയായ സൂസൻ ആ കവിയരങ്ങിൽ ഏറ്റവും ആദ്യമെത്തി ഇരിപ്പിടമുറപ്പിച്ചു. ഹാജർ ബുക്കിൽ സംഘാടകർ കാണിച്ചു തന്ന സ്ഥലത്ത് ഒപ്പുമിട്ടു. കവിയരങ്ങിൽ ഏറ്റവും അവസാനമായി പേരു വിളിക്കപ്പെട്ട സൂസൻ കവിതയ്ക്ക് ആമുഖമായി സംസാരിച്ചത് ഇങ്ങനെ. എത്രയും
പ്രിയപ്പെട്ട മൈക്കിനും പ്രിയ കസേരകൾക്കും ഒഴിഞ്ഞ ചായക്കപ്പുകൾക്കും എൻ്റെ വിനീതമായ കൂപ്പുകൈ.












