പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 36

Facebook
Twitter
WhatsApp
Email

‘വല്ല്യ സംയമനശക്തി ഉണ്ടെന്നൊക്കെ വീമ്പടിച്ചിട്ട്, ഇപ്പോഴെന്തുപറ്റി?’ നന്ദിനി കളിയാക്കി ചോദിച്ചു.

‘ഇതിനുത്തരം പറഞ്ഞ് നന്ദുവിനെ ബോധിപ്പിക്കാന് ഞാന് പുരാണങ്ങള് ഉരുക്കഴിക്കേണ്ടിവരും. ബോറടിക്കാതെ കേട്ടിരിക്കാമോ?’ ജോണ്‌സണ് ചോദിച്ചു.

‘എനിക്കതൊക്കെ ദഹിക്കുമോന്നറിയില്ല. ജോണ്‌സേട്ടന് എന്തുപറഞ്ഞാലും കേട്ടി രിക്കാനെനിക്കിഷ്ടമാണ്. പറയൂ, പുരാണമെങ്കില് പുരാണം.’

സ്വന്തം ശത്രുക്കളെപ്പറ്റിയുള്ള സംശയത്തില് അര്ജ്ജുനന് കൃഷ്ണനോട് ചോദിച്ചു

‘വൃഷ്ണീവംശജനായ കൃഷ്ണാ, ഞാനൊന്നുചോദിച്ചുകൊള്ളട്ടെ, ആര് പ്രേരിപ്പിച്ചിട്ടാണ് പുരുഷന് ഇച്ചിക്കാതെയും, ബലാല് നിയോഗിക്കപ്പെട്ടപോലെയും പാപമാച രിക്കുന്നത്?’

വിജയന് തേങ്ങിപ്പോയി. പുരുവിന്റെ വംശജരെ അദ്ദേഹം ഓര്ത്തു. മകന്റെ യൗവനം ഏറ്റുവാങ്ങി, കാമലീലയാടിയ യയാതി! ഇന്ദ്രപദം കിട്ടിയപ്പോള് ഇന്ദ്രാണിയെ മോഹിച്ച നഹുഷന്! ഉര്വശിയില് രാഗവിവശനായ പുരൂരവസ്, അവിടെത്തുടങ്ങുന്ന വിദുരവം ശാവലി, ഇങ്ങടുത്ത് ഗംഗയില് വിവശനായ ശന്തനുവില് എത്തുന്നു, ഗംഗ വിട്ടു പോയപ്പോള് അവനിലുള്ള സ്വന്തം പുത്രനെ, ഗംഗേയനെ, ഉപേക്ഷിച്ചും കസ്തൂരിഗന്ധിയെ വരിച്ച ഹസ്തിനപുരരാജന്! ഇങ്ങേ അറ്റത്ത് പുരുവിന്റെ വംശജരല്ലാത്ത, എന്നാല് ആ നാമം സ്വന്തമായവര്, കൌരവര്, പാണ്ഡവര്തന്റെ വംശചരിത്രത്തില് ലജ്ജിതനായി കുന്തീപുത്രന് മുഖം താഴ്ത്തി ശ്രീകൃഷ്ണപാദം നോക്കിനിന്നു. സ്വന്തം സ്‌നേഹിതന്റെ ദുഃഖമര്മ്മമറിഞ്ഞ് കൃഷ്ണന് ആശ്വസിച്ചിച്ചു.’പുരുഷന്മാരാരും കുറ്റക്കാരല്ല! അവരിലെ ‘രജോഗുണത്തില്’ നിന്നുദ്ഭവിച്ച ഈ കാമം, ഈ ക്രോധത്തെ തൃപതിപ്പെടുത്താന് കഴിയാത്തതും മഹാപാപകാരണവുമാണ്. ഇവിടെ ഇതിനെ ശത്രു വായറിയുക’ എന്ന് ആശ്വസിപ്പിച്ചു.

‘അഗ്‌നിപുകയാലും,കണ്ണാടിഅഴുക്കിനാലും, ഗര്ഭം ഗര്ഭപാത്രചര്മ്മത്താലും എപ്ര കാരം ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ, അതുപോലെ ആ കാമത്താല് ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.’

‘നന്ദുകേള്ക്കുന്നുണ്ടോ? എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ?’ ജോണ്‌സണ് അവ ളെയൊന്ന് കുലുക്കിനോക്കി.

‘ഞാന് കേള്ക്കുന്നുണ്ട്. ചിലതൊക്കെ മനസ്സിലാകുന്നുണ്ട്’ നന്ദിനി പറഞ്ഞു. ‘എന്നാല് കേട്ടോ’ ജോണ്‌സണ് തുടര്ന്നു.

‘കാമത്തിന്റെ സ്വരൂപം എങ്ങനെയാണെന്നോ? വിറകിടും തോറും വര്ദ്ധിക്കുന്ന, ഒരിക്കലും തൃപ്തിയാകാത്ത, അഗ്‌നിക്ക് തുല്യമാണ് കാമം. ജ്ഞാനിയുടെ നിത്യവൈരിയായ ഈ കാമത്താലാണ് ജഞാനം ആവൃതമായിരിക്കുന്നത്.’

‘ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഈ കാമത്തിന്റെ ഇരിപ്പിടമായി പറയപ്പെടുന്നു. ഇവയെക്കൊണ്ട് ജ്ഞാനത്തെ മറച്ചിട്ട് ഈ കാമം, ദേഹമുള്ളവയെയെല്ലാം വ്യാമോ ഹിപ്പിക്കുന്നു.’

 

‘ഋഷിഭര്ഷിയാണ് ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ജഞാനത്തേയും വിജ്ഞാനത്തേയും നശിപ്പിക്കുന്ന ഈ പാപകാരണത്തെ ഉന്മൂലനം ചെയ്തത്.’

 

‘ഇന്ദ്രിയങ്ങള് വിഷയങ്ങളേക്കാള് സൂക്ഷ്മങ്ങളാണ്. ഇന്ദ്രിയത്തെക്കാള് സൂക്ഷ്മ

മാണ് മനസ്സ്. മനസ്സിനേക്കാള് സൂക്ഷ്മം ബുദ്ധി-ബുദ്ധിയേക്കാള് സൂക്ഷ്മമായത് എന്താണോ അതാണത്.’

‘ അറിയേണ്ടതായ ജ്ഞാനം

‘ ആത്മജ്ഞാനം’ മനസ്സിലായോ? നന്ദു ഉറങ്ങുന്നോ?’

‘ഇല്ല, ഞാന് ആലോചിക്കുകയായിരുന്നു.’

‘എന്ത്?’ ജോണ്‌സണ് ചോദിച്ചു.

‘ഇങ്ങനെ ബുദ്ധിയേക്കാള് സൂക്ഷ്മമായ പരംപൊരുളിനെ അറിഞ്ഞ്, ജീവാത്മാ വിനെ പരമാത്മാവില് നിശ്ചലമാക്കി നിറുത്തി, കീഴടക്കാന് എളുപ്പമല്ലാത്ത, അനുനിമിഷം രൂപംമാറി വരുന്ന കാമമാകുന്ന ശ്രതുവിനെ ജയിക്കുക അല്ലേ ജോണ്‌സേട്ടാ… ദിവസവും എത്രയോ തവണ വായിച്ചു കേള്ക്കുന്ന ഇതൊന്നും ഞാനിതുവരെ ശ്രദ്ധിച്ചിട്ടില്ല.’ നന്ദിനി പറഞ്ഞു.

 

‘ശരീരബോധം നശിച്ച് സ്വയംമറന്ന് ഉള്ളുനിറയെ ഭഗവാനെക്കണ്ട് ധനഞ്ജയന് അങ്ങനെ നിന്നുപോയെന്നാണ് എഴുതിയിരിക്കുന്നത്. ഇപ്പോള് ഇതാ എന്റെ നന്ദു ആദ്യമായി ആത്മീയാനുഭൂതിയില് അനുഗ്രഹീതയായിരിക്കുന്നു.’

ജോണ്‌സണ് അവളെ മടിയില് കിടത്തി.

‘അങ്ങനെയൊന്നും ഈ കടുത്തവിഷയം എനിക്കു മനസ്സിലാവില്ല.’

‘പിന്നെ?’ ജോണ്‌സണ് ചോദിച്ചു.

‘എന്റെ ജോണ്‌സേട്ടന് എനിക്കുവേണ്ടി എത്രമാത്രം സഹിക്കുന്നുവെന്ന് ഞാന് മനസ്സിലാക്കുന്നു.’

‘ഹോ! അതുമതി… അത്രേം മതി.’

അവള് ആ മടിയില് ഉമ്മവച്ചു. സ്‌നേഹത്തോടെ.

‘ഉമ്മവച്ചു കളിക്കാതെ, എന്റെ നിയന്ത്രണം വിടും.’ ജോണ്‌സണ് പറഞ്ഞു.

‘അയ്യോ…’ നന്ദിനി ചാടി എഴുന്നേറ്റു. ജോണ്‌സന്റെ തോളില്ത്തന്നെ ചേര്ന്നിരുന്നു.

ഇരുട്ടുന്നതിനുമുമ്പ് കാറ് ജോണ്‌സന്റെ വീട്ടിലേക്കുള്ള കയറ്റംകയറി. നന്ദിനിയെ മമ്മിയെ ഏല്പിച്ച് ജോണ്‌സണ് മുറിയിലേക്കുപോയി.

കേരളത്തില് നന്ദിനിയുമായി കറങ്ങാന് ജോണ്‌സണ് ഭയംതുടങ്ങിയിരുന്നു. അതാണ് എവിടെയും തങ്ങാതെ വീട്ടിലെത്തിച്ചത്. പക്ഷേ, ഇന്നത്തെ കലാപരിപാടികള് അവ സാനിപ്പിച്ചിരിക്കില്ലെന്ന് നന്ദിനിക്കറിയാമായിരുന്നു. ഊണുകഴിഞ്ഞ് കുറച്ചുനേരം സംസാരിച്ചിരുന്നിട്ട് മമ്മി ഉറങ്ങാന് പോയി. കുറച്ചുദിവസമായി ഡേവിഡിന്റെ വിവാഹം പ്രമാണിച്ച് എപ്പോഴും വിരുന്നും സല്ക്കാരവുമായിരുന്നു. ഇനി രണ്ടാഴ്ചയ്ക്കകം കല്യാണമാണ്. അതിനുമുമ്പു തിരക്കൊഴിവാക്കി ഒരു വിശ്രമം ആവശ്യമാണ്. ഡേവിഡും മദ്രാസിലേക്കു തിരിച്ചുപോയി. അവന്റെ പുതിയ പടത്തിന്റെ ഓഡിഷന് അടുത്തിരി ക്കയാണ്. കൂടെ കല്യാണവും.

നന്ദിനി മുറിയില്കയറി സാരിമാറ്റി. നൈറ്റി എടുത്തണിഞ്ഞു. പല്ലുതേച്ച് ഉറങ്ങാ നൊരുങ്ങുകയായിരുന്നു. പെട്ടെന്ന് വാതില്ക്കല് ഒരനക്കം. ജനലിനുപുറത്ത് ജോണ്‌സേട്ടന് നില്ക്കുന്നതു കണ്ടു. നന്ദിനി അറിയാത്തപോലെ നിന്നു. വാതിലില് മൃദുവായി മുട്ടി ജോണ്‌സണ്. നന്ദിനി വാതില്തുറന്നു. ജോണ്‌സണ് അകത്തുവന്ന് കട്ടിലിലിരുന്നു. നന്ദിനി എഴുന്നേറ്റ് മാറിനില്ക്കുയായിരുന്നു. ജോണ്‌സണ് നന്ദിനിയെ പിടിച്ചടുപ്പിച്ച് കട്ടിലിലിരുത്തി.

പെട്ടെന്നാണ് വാതിലടച്ചില്ലെന്നോര്ത്തത്. എഴുന്നേറ്റുപോയി വാതിലടച്ച് കുറ്റിയിട്ടു. ‘കുറച്ചുദിവസമായി ഇവിടെ തിരക്കൊഴിഞ്ഞിട്ടില്ല. ഇന്ന് പണിക്കാര്‌ക്കൊക്കെ അവധികൊടുത്തു.’ ജോണ്‌സണ് പറഞ്ഞു.

‘അതാണ് ആരേയും കാണാത്തത് അല്ലേ?’ നന്ദിനി ചോദിച്ചു.

‘വാച്ച്മാന് മാത്രമേയുള്ളൂ. പിന്നെ നമ്മളും.’

‘ആ ധൈര്യത്തിലാ മുറിയില് കയറിയിരിക്കുന്നത്?’ നന്ദിനി ചോദിച്ചു.

‘ഉം…. ഇന്ന് നമ്മുടെ ദിവസമാണ്.’

നന്ദിനിക്കൊരല്പം ഭയംതോന്നാതിരുന്നില്ല. എന്തിന്റെ പുറപ്പാടാണാവോ! അവള് മനസ്സില് കരുതി.

നന്ദിനിയുടെ തോളിലൂടെ കൈയിട്ട് വെറുതെ കാലാട്ടി ഒരിരുപ്പിരുന്നു. നന്ദിനിയും ഒന്നും മിണ്ടിയില്ല.

‘ഒരു യാത്രപോയാലോ… നമുക്ക്.’

‘എങ്ങോട്ട്?’ നന്ദിനി ചോദിച്ചു.

 

‘എവിടേയ്‌ക്കെങ്കിലും ഒരു മൂന്നു ദിവസം. ആരും നമ്മളെ അറിയാത്ത സ്ഥലമാ യിരിക്കണം.’

‘ഇങ്ങനെയായാല് കുടുങ്ങും… ഇനി എത്രകാലം?’ നന്ദിനിക്ക് വിഷമം തോന്നി. ജോണ്‌സണ് അവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. മെല്ലെ കട്ടിലില് ചായ്ച്ചുകിടത്തി അരുകില് ചേർന്നുകിടന്നു.

‘ഈ മുറി മുമ്പ് എന്റെ അനിയത്തിയുടേതായിരുന്നു. അന്നൊക്കെ ഞാനും അവളും കൂടി രാത്രി ഒരുപാട് ആകുന്നതുവരെ ഇവിടെ കളിച്ചോണ്ടിരിക്കും. എന്നിട്ട് ഉറക്കം വരുമ്പോ ഞാനും അവളുടെ കൂടെ ഇവിടെത്തന്നെ കിടന്നുറങ്ങും. രാത്രി എപ്പോഴോ പപ്പ എന്നെ എടുത്തുകൊണ്ടു പോയി എന്റെ ബെഡ്ഡില് കൊണ്ടുകിടത്തും. അന്നൊന്നും ഇത് ഞാനറിയാറില്ല. രാവിലെ ഉണരുന്നത് എന്റെ ബെഡ്ഡിലായിരിക്കും.’

‘നിങ്ങള് രണ്ടാളും വഴക്കുണ്ടാക്കാറുണ്ടോ?’ നന്ദിനി ചോദിച്ചു.

‘ഇല്ല. ഞാനെന്തുപറഞ്ഞാലും അവള് അനുസരിക്കും.’

‘ഞാനും നാരായണീം അങ്ങനെതന്നെയാണ്. പലപ്പോഴും ഒരേ കട്ടിലില് തന്നെയാണ് ഞങ്ങളുടെ ഉറക്കം.’ നന്ദിനി പറഞ്ഞു.

‘എന്നാല് ഇന്ന് നമുക്ക് ഈ ഒരു കട്ടില്മതി. ഞാന് ഒരു വഴക്കും ഉണ്ടാക്കില്ല.’ ജോണ്‌സണ് പറഞ്ഞു.

‘അയ്യടാ… പൂതി മനസ്സില്വച്ചിട്ട് മുറിയില് പോയിക്കിടന്നോ.’ നന്ദിനി ഒരു തള്ളു വച്ചുകൊടുത്തു.

‘ഞാനെന്തെങ്കിലും ചെയ്യുമെന്ന പേടിയാണോ?’ ജോണ്‌സണ് ചോദിച്ചു.

‘അല്ല… എനിക്കിപ്പോള് എന്നേയും പേടിയാണ്.’ നന്ദിനി പറഞ്ഞു.                ‘അതുമല്ല,ഞാനൊറ്റയ്ക്കല്ലെയെന്നുകരുതി മമ്മി രാത്രിയെങ്ങാനും വന്നുനോക്കി യെന്നിരിക്കും. വെറുതെ പ്രശ്‌നമാക്കണ്ട.’

‘ ഉം… കുറച്ചുകഴിഞ്ഞ് ഞാന് പോകാം…’

‘പോകണം… നമ്മള് നമ്മെത്തന്നെ മറക്കരുത്.’

‘പക്ഷേ, എന്റെ പെണ്ണെ പ്രണയമിപ്പോള് എന്റെ അസ്ഥിക്കുപിടിച്ചിരിക്കുന്നു. ഒരു പാട്ടുപാട്… ഞാനൊന്നു കേള്ക്കട്ടെ.’

 

‘എന്റെ പാട്ടൊക്കെ കേള്ക്കുന്നതും കൂടെ പാടുന്നതും ഇപ്പോ ആരാ? എന്നിട്ടുമൊരു കൊതി!’

‘എന്നാ, നന്ദു പാടണ്ട. ഞാന് പാടാം.’ കുസൃതിയോടെയാണ് തുടക്കം തന്നെ.

‘താഴമ്പുമണമുള്ള തണുപ്പുള്ള രാത്രിയില്

തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ,

പുമുഖക്കിളിവാതില് അടയ്ക്കുകില്ലാ….

കാമിനി നിന്നെ ഞാന് ഉറക്കുകില്ലാ….

താഴമ്പൂ…..’

ഊ….. പൂതിമനസ്സിലിരിക്കട്ടെ.’

അവള് അനുനയത്തില് ജോണ്‌സണെ പുറത്താക്കി. വാതില് കുറ്റിയിട്ടുവന്നിട്ട് കിടക്കാനാകുന്നില്ല.

ജോണ്‌സന്റെ അസ്വസ്ഥത അവളുടെ സ്വസ്ഥതകെടുത്തി. തിരിഞ്ഞുംമറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി.

രാവിലെ നേരത്തെ എണീറ്റ് കുളിയും ദിനകൃത്യങ്ങളും കഴിച്ച് തലമുടി നനഞ്ഞ തോര്ത്തില് ചുറ്റിക്കെട്ടി, അവള് അടുക്കളയില് കയറി. ചായയ്ക്കുള്ള സാധനങ്ങളൊക്കെ നോക്കിയെടുത്ത് ചായയുണ്ടാക്കി. വേലക്കാരൊക്കെ അവധിയിലല്ലേ. ചായയുമായി മമ്മിയുടെ മുറിയിലെത്തി. മമ്മി എഴുന്നേറ്റിട്ടില്ല. കിടന്നുകൊണ്ട് കൊന്ത ചൊല്ലുന്നു.

‘മോളേ, ഞാന് രാത്രിവന്ന് നോക്കിയിരുന്നു. ഉറക്കത്തില് തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നതു കണ്ടു.’ മമ്മി പറഞ്ഞു.

‘അയ്യോ! അത് സ്ഥലം മാറിക്കിടന്നതിനാലായിരിക്കും.’ ചായക്കപ്പ് മമ്മിയ്ക്കു കൊടുത്തു.

‘മോളെന്തിനാ ഇതൊക്കെ ചെയ്യുന്നെ, രാവിലെതന്നെ കുളിയുംകഴിഞ്ഞ്, ഇങ്ങനെ ഒരു മോളെ എന്റെ ജോണ്‌സണ് കിട്ടിയാമതിയായിരുന്നു. മമ്മി നെടുവീര്പ്പിട്ടു.’

നന്ദിനി മമ്മിയുടെ അടുത്തിരുന്നു, ആ തോളില് തലചായ്ച്ച്.

നമ്മള് രണ്ടു ജാതിക്കാരായിപ്പോയില്ലേ മോളേ, മോള്‌ടെവീട്ടുകാര് വല്യ ആഡ്യത്വം സൂക്ഷിക്കുന്നോരും.. അതാ.. പലപ്പോഴും ഒന്നു ചോദിക്കാന് ഞാന് ആഗ്രഹിക്കാ റുണ്ട്.’

നന്ദിനി വല്ലാതായി. ‘ജോണ്‌സാറ് ഉണര്ന്നിരിക്കില്ലേ മമ്മി ചൂടാറുന്നതിനുമുന്നെ ഈ ചായ കൊണ്ടുകൊടുക്ക്.’

മമ്മി കുടിച്ചുകഴിഞ്ഞ കപ്പ് വാങ്ങി നന്ദിനി പറഞ്ഞു.

‘മോള് കൊണ്ടെക്കൊടുക്ക്.. അവന് നേരത്തെതന്നെ ഉണരും. ഞാനൊന്നുംകുടെ കിടക്കട്ടെ. പ്രാര്ത്ഥനയും ചൊല്ലണം.’

നന്ദിനി മുറിയുടെ വാതില്ചാരി ട്രേയുമായി പുറത്തിറങ്ങി. മുറിക്കുപുറത്തുനിന്ന ജനലിലൂടെ ഒരവലോകനം നടത്തി. കട്ടില് ഒഴിഞ്ഞുകിടക്കുന്നു. ബെഡ്ഡ്‌റില് ആരു കിടന്ന ലക്ഷണം പോലുമില്ല. ഫാന് കറങ്ങുന്നുണ്ട്. വാതില് വെറുതെ ചാരിയിരിക്കുന്നു. അവള് മെല്ലെ തുറന്നു. അകത്ത് വെറുംനിലത്ത് ഒരു ബെഡ്ഷീറ്റ് വിരിച്ച് അതില് ജോണ്‌സണ് മലര്ന്നുകിടന്നുറങ്ങുന്നു. ചുരുള്മുടി നിറഞ്ഞമാറ് നഗ്‌നമാണ്. കൈകള് തലലയ്ക്കുതാങ്ങായിവച്ച് ഉറങ്ങുന്നത്, തലയിണമടിയില്വച്ചാണ്. ‘എന്തൊരു

 

നിഷ്‌കളങ്കത മുഖത്ത്, ഒരു കുഞ്ഞിനെപ്പോലെ.’ ജോണ്‌സന്റെ അടുത്ത് മുട്ടുകുത്തിയിരുന്ന് ട്രേയിലെ കപ്പില് കൊണ്ടുവന്ന ചായ ഒരിറ്റ് വിരല്‌തൊട്ടെടുത്ത് നന്ദിനി ആ ചുണ്ടിലിറ്റിച്ചു. ജോണ്‌സണ് അത് നുണഞ്ഞിറക്കി. ഉണര്ന്നുകാണുമെന്നുകരുതി അവളൊന്ന് കാത്തു. ഇല്ല ഉണര്ന്നിട്ടില്ല. ഒരിക്കല്കൂടി വിരല്ത്തുമ്പ് ചായക്കപ്പില് മുക്കി ആ ചുണ്ടിലിറ്റിച്ചു.

ജോണ്‌സണ് കണ്ണുതുറന്നു. വിശ്വസിയ്ക്കാനാവാത്തപോലെ മിഴിചിമ്മിത്തുറന്ന് നോക്കി.

‘ചായ…’ നന്ദിനി പറഞ്ഞു. ജോണ്‌സണ് കിടന്നുകൊണ്ടുതന്നെ ചായ വാങ്ങി കട്ടി ലില് വച്ചു.

‘താങ്ക് യൂ…’

‘വെല്ക്കം’ നന്ദിനി പറഞ്ഞു.

പിന്നെ അവിടെ നടന്നതെന്തെന്ന് നന്ദിനിക്ക് മനസ്സിലാകുംമുമ്പ് അവളെ മാറില്‌ച്ചേര്ത്തുപപിടിച്ച് ആ നീണ്ടമുറിയുടെ മാര്ബിള്ത്തറ മുഴുവന് ഉരുണ്ടു ജോണ്‌സണ്. കട്ടിലും മേശയുമൊക്കെ ചുറ്റി ഉരുള്‌നേര്ച്ചപോലെ അവര് ഉരുണ്ടു കൊണ്ടിരുന്നു.

ഒന്നു സ്പീഡ് കുറഞ്ഞപ്പോള് നന്ദിനി കിതപ്പോടെ ചോദിച്ചു ‘നിര്ത്തിയോ?…. ഇതെന്താ ശയനപ്രദക്ഷിണമോ?’

ഒരു വലിയ മല വലിഞ്ഞുകയറി ഇറങ്ങിയപോലെ രണ്ടുപേരും ഒരേതാളത്തില് കിതച്ചുകൊണ്ടിരുന്നു. ജോണ്‌സന്റെ നഗ്‌നമാറിടത്തില് ഒരു നനഞ്ഞ താമരപ്പുപോലെ ചേർന്നുകിടന്നു അവള്. അവളുടെ നനഞ്ഞ കബരീഭാരം അയാളെ ആകെ ചുറ്റിയിരുന്നു. മുഖത്തും മാറിലുമൊക്കെ ചിതറിക്കിടന്ന മുടിച്ചുരുള് ഒന്ന് മാടി ഒതുക്കി ജോണ്‌സണ് അവളെ കവിളില് ചുംബിച്ചു. പിന്നെ അവളെ ചേര്ത്തുപിടിച്ചു തന്നെ എഴുന്നേറ്റു. കട്ടിലില് അരികില് ഇരുത്തി. ചായക്കപ്പ് കയ്യിലെടുത്തു. നന്ദിനിയെ ക്കൊണ്ട് ആദ്യകവിള് കുടിപ്പിച്ചു ബാക്കി അയാളും കുടിച്ചു.

ഒരിറക്ക് ചായകുടിച്ചപ്പോഴാണ് നന്ദിനിക്ക് തൊണ്ട ഒന്ന് നനഞ്ഞുകിട്ടിയത്. ഒരു കൊടുങ്കാറ്റ് അടങ്ങിയപോലെ ഇപ്പോഴാണ് ഒരു ശാന്തത വന്നത്.

‘കൊള്ളാം.’ നന്ദിനി പറഞ്ഞു.

നന്ദിനിയുടെ വസ്ത്രമാകെ അലങ്കോലമായിരുന്നു. മുടിയില് ചുറ്റിയിരുന്ന തോര്ത്ത് തെറിച്ച് മൂലയില്‌പ്പോയിക്കിടന്നു. ബ്ലൌസ് നനഞ്ഞ് ശരീരത്തില് ഒട്ടിക്കിടന്നു.

‘ഹോ എന്താ ഇത്? കൊടുങ്കാറ്റാണോ വീശിയത്?’ അവള് ചോദിച്ചു.

‘എന്റെ നന്ദു താനിങ്ങനെ തങ്കംഭസ്മക്കുറിയിട്ട തമ്പുമാട്ടിയായി എന്റെ മുന്നിലേക്കു വന്നാല് പിന്നെ ഞാനെന്തുചെയ്യും? എന്റെ സ്വപ്നങ്ങളില് ഞാനിപ്പോള് നിത്യവും കാണുന്ന സീനാണിത്. ഇത് മനസ്സിലിട്ട് കൊണ്ടാണ് ഞാനുണരാറുതന്നെ. ഇന്നത് സതൃമായിരിക്കുന്നു. ഞാന് ഇത്രയല്ലേ ചെയ്തുള്ളൂ?’ ജോണ്‌സണ് അവളെ കട്ടിലില് തള്ളിയിട്ടു. നന്ദിനി ചാടി എണീറ്റു.

‘വേണ്ടാട്ടോ… എന്നെ വിട്ടേക്കൂ.’ അവന്റെ പൂണ്ടടക്കം പിടിച്ച കൈക്കൂട്ടില് കിടന്ന വള് കെഞ്ചി.

ജോണ്‌സന്റെ പിടി അയഞ്ഞു. അയാള് അവളുടെ തോളില് മുഖംചേര്ത്തു കിതച്ചു.

‘ഞാനിന്നലെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കുചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഫ്‌ളൈറ്റിന് നമുക്കു പോണം.’

‘എവിടെ?’ നന്ദിനി അതിശയത്തോടെ ചോദിച്ചു.

‘മാല്‌ഷേല് ഘാട്ട്’

‘അതെവിടെയാണ്?’

‘ബോംബെയില്‌നിന്ന് കുറച്ചകലെ.’

‘ഞാനത്രയ്‌ക്കൊന്നും ഒരുങ്ങിയല്ല വന്നത്. വസ്ത്രങ്ങളൊക്കെ…’

‘ഓ… വസ്ത്രങ്ങള് ഇനി ആവശ്യമില്ലെന്ന് ഞാന് പറഞ്ഞില്ലെ…’

‘ഈ ജോണ്‌സേട്ടന് ഇവിടെ സിനിമയില്‌നിന്ന് ആളുകള് വരുമെന്നല്ലെ പറഞ്ഞത്. ഡിസ്‌കഷന്.

‘അവര് വരുന്നത് അവിടെയാക്കി. ആ സിനിമയുടെ ലൊക്കേഷനതാണ്. അതാണ് ഞാനും അവിടെ ചെല്ലാമെന്ന് സമ്മതിച്ചത്.

‘മമ്മിയോടു പറഞ്ഞില്ല, വീട്ടിലും.’

‘അതൊന്നും പറയേണ്ട. നമ്മള് ഡിസ്‌കഷന് ഈ പരിസരത്ത് തന്നെയുണ്ടെന്ന് അവരൊക്കെ അറിഞ്ഞാല് മതി.’

‘അയ്യോ!

‘അതെ നന്ദൂ… അവര്‌ക്കൊന്നും മനസ്സിലാക്കാനുള്ള കഴിവില്ല. അതിനാല് ഇത്രയൊന്നും വിശദമായി പറയേണ്ട.’

പോയ വേലക്കാരൊക്കെ എത്തിയിരിക്കുന്നു. കാറ് തുടയ്ക്കലും, തോട്ടംനനയ്ക്കലും ഒക്കെ നടക്കുന്നുണ്ട്. അടുക്കളക്കാരും വന്നു പാചകം തുടങ്ങിക്കഴിഞ്ഞു. രാവിലെ ചായകുടികഴിഞ്ഞതും ജോണ്‌സണ് പറഞ്ഞതുപോലെ, നന്ദിനിയും ഒരുങ്ങിയിറങ്ങി.

ഫ്‌ളൈറ്റില് ജോണ്‌സന്റെ കൈയില്പിടിച്ചിരുന്നു നന്ദിനി. ഒന്നിച്ചുള്ള ജീവിതം തുടങ്ങിയിരിക്കുന്നെന്ന് തോന്നി അവള്ക്ക്. മമ്മി പറഞ്ഞതുപോലെ, വ്യത്യസ്തജാതിയില് ജനിച്ചില്ലായിരുന്നെങ്കില്, ഒരുപക്ഷേ, പഠനമൊക്കെ ഉപേക്ഷിച്ച് താന് ഒരു കുടും ബിനിയായിത്തീര്‌ന്നേനേ, അവളോര്ത്തു.

‘എന്താ നന്ദൂ… ഒരു മൂഡ് ഓഫ്?’ ജോണ്‌സണ് ചോദിച്ചു.

‘ഒന്നൂല്യ, പ്ലെയിനിലിരിക്കുമ്പോള് ഒരു പേടി.’ അവള് പറഞ്ഞു.

 

‘എന്തിനു പേടിയ്ക്കണം? അപകടം എവിടേയും ഉണ്ടായിക്കൂടേ? എന്തിനതൊക്കെ ഓര്ക്കണം.’ ജോണ്‌സണ് അവളെ തോളില് ചേര്ത്തുപിടിച്ചു.

‘ഇനി ഒരുപാട് ദൂരമുണ്ടോ?’ നന്ദിനി ചോദിച്ചു.

‘ഉം ബോംബെയില്‌നിന്ന് 150 കി.മീ. ദൂരെയാണ്.’

‘ഈ സ്ഥലത്തിന്റെ പ്രത്യേകത അറിയാമോ?’

‘ഉം ഉം ‘ നന്ദിനി മൂളി ‘പേരു പോലും ഇപ്പഴാ ഞാന് കേള്ക്കുന്നേ.’

‘മേരേ നാനാ സാവണ് വാഗോ…..’

ജോണ്‌സണ് മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു.

നന്ദിനി ആ തോളില് തലചായ്ച്ചിരുന്നുറങ്ങി.

ബോംബെ സി.എസ്.റ്റി എയര്‌പോര്ട്ടിലിറങ്ങി.

ബോംബെ എന്ന സ്വപ്നനഗരത്തിലാണിപ്പോള്. നന്ദിനി ചുറ്റും നോക്കി. എന്തൊരു ജനസാന്ദ്രത! ഇത്തരമൊരിടം ആദ്യം കാണുകയാണ്. എങ്ങും തിരക്ക്, ആഘോഷം, ഒഴുക്ക്. നന്ദിനിയെ ഭരിച്ചത് ഒരുതരം ഭയമാണ്. മനസ്സിലാവാത്ത ഭാഷയില്, വേഷഭൂ

ഷകളില് ആ തിരക്കിലൊഴുകുന്ന ജനതതി. സ്റ്റേറ്റ് ഹൈവേ വഴി കല്യാണിലെത്താന് ഒരു ടാക്‌സി കൈകാണിച്ചുനിര്ത്തി ജോണ്‌സണ്. ‘അഹമ്മദ് നഗറില് പോകുന്ന വഴിയിലാണെത്തേണ്ടത് നമുക്ക്.’ അയാള് പറഞ്ഞു.

‘പാതിരാവായാലും ഉറങ്ങാത്തനഗരമാണിത്.’ ജോണ്‌സണ് വീണ്ടും പറഞ്ഞു.

‘എനിക്കെന്തോ ഒരു പേടിതോന്നുന്നു.’ നന്ദിനി ചൂളിപ്പിടിച്ച് ജോണ്‌സണോട് ചേര് ന്നുനിന്നു.

‘എന്റെ കൂടെ വന്നിട്ട് പേടിയോ? ഇവിടെ എന്തൊക്കെ കാണാനുണ്ട് നമുക്ക്. ഇന്ത്യാഗേറ്റ്, നരിമാന് പോയിന്റ് , വിക്ടോറിയാ ടെര്മിനല്, ബ്രിട്ടീഷ് മാതൃകയിലുള്ള കെട്ടിടങ്ങള്, ബീച്ചുകള്, സ്വപ്നസൗധങ്ങള്, എന്തിന് ഇവിടുത്തെ ചേരികള് പോലും ഈര്ജ്ജകേന്ദ്രങ്ങളാണ്. ഇതൊക്കെ കാണണ്ടെ നന്ദൂ’

ഒരു മണിക്കൂര് യാത്ര ചെയ്ത് കല്യാണില് എത്തി. തണുത്ത കാറ്റിന്റെ അകമ്പടി യോടെ ഒരു ചാറ്റല് മഴ വീശിവന്നു. തിരക്കില് ഒരു മഴയുടെ ആഗമനം അവിടെ ആരേയും സ്പര്ശിച്ചതായി തോന്നിയില്ല. ജോണ്‌സണ് മുമ്പ് പലപ്പോഴും താമസിച്ച ഹോട്ടലില് ഒരു സ്യൂട്ടെടുത്തു. നന്ദിനിക്ക് ആകെ ഒരു ഭയവും വെപ്രാളവും കാണുന്നു. ഒന്ന് ആശ്വസിച്ചിട്ട് സാവകാശം പോയാല് മതി. ടെന്ഷനോടെ ഓടിത്തീര്ക്കാനല്ലല്ലോ വന്നത്.

 

തിരക്കില്‌നിന്നകന്ന് ഒരു റൂമിലെത്തിയപ്പോള് വിചാരിച്ചതുപോലെ നന്ദിനിക്കാശ്വാസം തോന്നി. ടോയ്‌ലറ്റില് പോയി, തണുത്തവെള്ളത്തില് ഒരു കുളിയും കഴിഞ്ഞ് വന്നപ്പോള് കുറച്ച് കൂളായിരുന്നു. ജോണ്‌സണ് യാത്രയ്ക്ക് ഒരു പ്ലാന് തയ്യാറാക്കുകയായിരുന്നു. മുമ്പ് വന്നത് ഒറ്റയ്ക്കാണ്. അന്ന് വഴിയറിയതെ ഏതൊക്കെയോ മാര്ഗ്ഗത്തിലൂടെയാണ് അവിടെ എത്തിയത്. ഇത്തവണ അത് പറ്റില്ല. കൂടെയുള്ളത് ഒരു പെണ്കുട്ടിയാണ്. ജോണ്‌സണ് സുഹൃത്തും വര്ഷങ്ങളായി ബോംബെയില് ജോലിയിലിരിക്കുന്ന മാധവ് രാജിനെ വിളിച്ച് വ്യക്തമായി കാര്യങ്ങള് മനസ്സിലാക്കി. പിറ്റേദിവസം അവന്റെ പരിചയത്തിലുള്ള ഒരു ടാക്‌സിഡ്രൈവറെ വരാന് ചട്ടംകെട്ടി.

‘യാത്ര നാളെ.’ അയാള് നന്ദിനിയെ അറിയിച്ചു.

‘ഇന്ന് ബോംബെ നഗരം ഇവിടിരുന്ന് കാണാം.

 

‘നാളെ കാഴ്ച കാണലും കഥകേള്ക്കലും, കൊള്ളാമോ?’

 

‘ഉം ‘നന്ദിനി നീട്ടിമുളി.

About The Author

Leave a Reply

Your email address will not be published. Required fields are marked *