LIMA WORLD LIBRARY

യുവമനസ്സിന്റെ യാത്ര – കവിതാ സംഗീത്

“യുവമനസ്സിന്റെ യാത്ര“

കോളേജിൽ മലയാളം അധ്യാപകനായ നാരായണൻ മാസ്റ്റർ എപ്പോഴും ചിരിച്ചും സന്തോഷത്തോടെയുമാണ് ക്ലാസ്സിൽ വരുന്നത്. 55 വയസ് പിന്നിട്ടിട്ടും, അയാളുടെ ഉള്ളിലെ യുവാവിന് ഒട്ടും പ്രായംകൂടിയേയില്ല. ഓരോ വർഷം കുട്ടികൾ കൂട്ടത്തോടെ ക്ലാസിലേക്ക് വരുന്നത് കാണുമ്പോൾ മനസ്സിന്റെ ഉള്ളം തുറക്കുന്നത് അതെ യൗവന തുടിപ്പോടെ യാണ്. അവരെ കാണുമ്പോഴേക്കും മാസ്റ്ററിന്റെ ഉള്ളിലെ അത യൗവനോന്മേഷം വീണ്ടും പുണരുകയായിരുന്നു.

മാസ്റ്ററിൽ കണ്ട മറ്റൊരു പ്രതേയകത
ക്ലാസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് പുറമേ, മാസ്റ്റർ അവരോടൊപ്പം സുഹൃത്തായി മനസ്സ് പങ്കുവെച്ചും, കളിച്ചും ചിരിച്ചും നടക്കുമായിരുന്നു. സന്ധ്യാകാലങ്ങളിൽ വിദ്യാർത്ഥികളോടൊപ്പം ബാഡ്മിന്റൺ കളിക്കലോ, കഫ്റ്റീരിയയിലെ ചായയോ, ചിലപ്പോൾ പുഴയുടെ തീരത്ത് സുഹൃത്തായി നടക്കലോ, ഇങ്ങനെയായിരുന്നു അയാളോടുള്ള അവരുടെയിടപാട്.

“മാഷേ, നിങ്ങൾ എങ്ങനെ ഇത്രയൊക്കെ വയസ്സായിട്ടും ഞങ്ങളെ പോലെ യുള്ള യുവാക്കുകളുമായി ചേരുന്നത്? മനുവെന്ന വിദ്യാർത്ഥി ഒരിക്കൽ മാസ്റ്ററിനോട് ചോദിച്ചു.

“മാസ്റ്റർ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. …ഇവിടെ നിങ്ങളുടെ ഇടയിലിരിക്കുമ്പോൾ, എനിക്ക് എങ്ങനെ പ്രായമാവും?” മാസ്റ്റർ ചിരിക്കയായിരുന്നു. “ഞാൻ നിങ്ങൾക്കു പകർന്നു തരുന്ന പാഠങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ എന്നിൽ യൗവനം വളർത്തുകയാണ്. നിങ്ങളുടെ സ്വപ്നങ്ങളും ആശയങ്ങളും എനിക്ക് പുതുജീവനാണ്.”

മാസ്റ്റർ, തന്റെ ഡിഗ്രി കോളേജിലെ അധ്യാപനകാലത്ത്, പലതരം മനോഹര നിമിഷങ്ങൾ അനുഭവിച്ചു. ഒരു വർഷത്തെ വാർഷിക സാംസ്കാരിക ആഘോഷത്തിൽ, അയാൾ ദർശനപരമായ ഒരു നാടകത്തിലേക്ക് തിരിഞ്ഞു. വിദ്യാർത്ഥികൾക്ക് ഇത് അസാധാരണമായ അവസരം ആയിരുന്നു,എല്ലാ കുട്ടികളും അത്യുഗമായ പ്രകടനം നടത്തുന്നതിനിടെ, മാസ്റ്റർ അയാളുടെ ഊർജ്ജത്തിൽ മുഴുകി, തന്റെ ഹൃദയം വീണ്ടും ഒരു യുവാവിന്റെതെന്ന പോലെ വേദിയിൽ കയറി നാടകത്തിൽ അഭിനയിക്കാൻ തുടങ്ങി. വിദ്യാർത്ഥികളുടെ പ്രാപ്തിയും, കലാപരമായ കഴിവുകൾക്കിടയിലേക്ക് അദ്ദേഹം ഒരു പുതിയ യുവാവിനെ പോലെ കിടന്നു ചെന്നു.

മറ്റൊരു ദിവസം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിൽ, നാരായൺ മാസ്റ്ററും വിദ്യാർത്ഥികൾ ക്കൊപ്പം സന്നദ്ധമായി വൃക്ഷം നട്ടു പിടിപ്പിച്ചു. മാസ്റ്റർ, അവരെ പ്രചോദിപ്പിക്കാനും തങ്ങളുടെ ആഗ്രഹങ്ങളെ ശ്രദ്ധിക്കാനും മറന്നില്ല. അദ്ദേഹം കുട്ടികളോട് ചേർന്ന് പുഴയുടെ തീരത്ത് മാലിന്യങ്ങൾ ശുചീകരിക്കുന്നതിനിടയിൽ, അയാളുടെ ആഹ്വാനങ്ങൾക്കും സ്നേഹത്തിനും വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് കണ്ടു. ഈ നിമിഷം, അദ്ദേഹം മനസ്സിലാക്കി, വിദ്യാർത്ഥികളോടുള്ള ബന്ധം, വിദ്യാഭ്യാസത്തിന്റെ അതിലേറെയുള്ള ഒരു അനുഭവമായിരിക്കുമെന്ന്.
കുഞ്ഞിക്കുട്ടികളുടേയും യുവാക്കളുടേയും സ്വപ്നങ്ങളും ആഗ്രഹങ്ങളും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, നാരായണൻ മാസ്റ്റർ തന്റെ ഉള്ളിലെ കുട്ടിയോടും ചേർന്ന് ജീവിക്കുകയായിരുന്നു. ഓരോ ക്ലാസ്സും മാസ്റ്റർ ചെറുതായൊരു യാത്രയായി മാറ്റിയിരിക്കുന്നു. പുതിയ ആശയങ്ങളിലൂടെ, ചോദ്യങ്ങളിലൂടെ, ചിരികളിലൂടെ, അയാൾ ക്ലാസിൽ തന്റെ മനസ്സിനെ പുതുക്കി.

അവസാന വർഷത്തെ വിദ്യാർത്ഥികൾ കൂട്ടത്തോടെ ക്ലാസിൽ നിന്നിറങ്ങുമ്പോൾ, അവർക്കിടയിൽ കൗതുകമുള്ള ഒരു ചോദ്യം ഉയർന്നു: “മാഷിന് പ്രായം ഒരിക്കലും കൂടില്ലല്ലോ?”

“അത് നിങ്ങളോടൊപ്പമാണല്ലോ!”മാസ്റ്റർ ചിരിച്ച് പറഞ്ഞു, “നിങ്ങളോടൊപ്പം ഞാൻ എന്നും യുവാവായിരിക്കും!”

എന്റെ പഠിപ്പിക്കൽ, എനിക്ക് നിങ്ങൾ നൽകുന്ന പാഠങ്ങൾ, ഇതൊക്കെ തന്നെയാണ് എന്നെ ചിരിച്ചും ഉത്സാഹത്തോടെയും നിലനിർത്തുന്നത്.
ഏതു പ്രായത്തിലും യൗവനം നമ്മിൽ പൂവായി വിടരാൻ മനസ്സു മതി. മനസ്സ് മടുത്താൽ വാർദ്ധക്യം വളരും. വാടി തളർന്ന പൂവായി കൊഴിഞ്ഞു വീഴും. മാഷിന്റെ മനസ്സിലേക്ക് മന്ദഹാസവുമായി വിദ്യാർത്ഥികൾ കടന്നുവന്നു.

അനുഭവകുറിപ്പ്

കവിതാ സംഗീത്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px