നീലിമ-ലാലി രംഗനാഥ് (നോവല്‍: ഭാഗം 8)

Facebook
Twitter
WhatsApp
Email

തലേദിവസത്തെ ഉറക്കം ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണം കൊണ്ടോ ഒക്കെ ആവാം നീലു വളരെ പെട്ടെന്ന് ഉറങ്ങി. നേരത്തെ സാരിയുടെ ഭര്‍ത്താവ് അവളോട് പറഞ്ഞു ഉറപ്പിച്ചിരുന്നത് പോലെ ഏകദേശം 11 മണിയോടുകൂടി അവളെ വിളിച്ചു.

‘ എന്തായി വിവേക്?ഡോക്ടറുടെ അഡ്രസ്സ് കിട്ടിയോ? ‘

കിട്ടി.കൂനൂരാണ് ആ ഡോക്ടറുടെ മാനസികാരോഗ്യ ആശുപത്രി.

തപസ്യ എന്നാണ് പേര്. എന്റെ ഫ്രണ്ട് ദീപക്കിന്റെ വൈഫിന്റെ ബ്രദര്‍ ആണ് ഡോക്ടര്‍ പരിമളയുടെ ഭര്‍ത്താവ്. അവന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. മറ്റന്നാള്‍ രാവിലെ തന്നെ നിങ്ങള്‍ പരിമല ഡോക്ടറെ പോയി കാണണം. നീലുവിന്റെ അവസ്ഥ മാറണം. ‘

‘ അതെ അതെ വിവേക്. അതല്ലേ മോളെ തനിച്ചാക്കിയ ആയാല്‍ പോലും ഞാന്‍ നാലു ദിവസം ഇവിടെ നില്‍ക്കാന്‍ തന്നെ തീരുമാനിച്ചത്.

എല്ലാം ശരിയാവും സാരി. മനസ്സിന്റെ ചെറിയൊരു പിടിവാശി. അതൊരു മനശാസ്ത്രത്തിന് മാറ്റാന്‍ കഴിയുന്നതേയുള്ളൂ. നീല കൂടി സഹകരിക്കണമെന്നേയുള്ളൂ. ‘

ഓക്കേ.. മോള്‍ ഉറങ്ങിയില്ലേ.. മോളെ നാളെ വിളിക്കാം. ഗുഡ് നൈറ്റ്.

എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുമ്പോള്‍ ശാരിയുടെ മനസ്സ് മുഴുവന്‍ ഡോക്ടര്‍ പരിമളയെക്കാ ണുന്നതിനെക്കുറിച്ചായിരുന്നു.
രാത്രിക്ക് ദൈര്‍ഘ്യം കൂടുതലുള്ളത് പോലെ തോന്നിയവള്‍ക്ക്. ഉറങ്ങാനേ കഴിയുന്നുണ്ടായിരുന്നില്ല. രാത്രിയുടെ ഏതോ ആമത്തില്‍ ഉറക്കം അവളെയും പുണര്‍ന്നു. തണുപ്പ് ഒന്നും അവളെ ബാധിച്ചിരുന്നില്ലെന്ന് തോന്നിയിരുന്നു.

നേരം പുലര്‍ന്ന് ഏഴര മണിയായിട്ടും നീലു നല്ല ഉറക്കത്തിലായിരുന്നു. പുറത്ത് കാഴ്ചകളെ മറച്ചുകൊണ്ട് കോടമഞ്ഞ്. സാരിയുടെ മനസ്സും അതുപോലെതന്നെയായിരുന്നു. വ്യക്തതയില്ലാത്ത ചോദ്യങ്ങള്‍ മനസ്സിലും ഒരു മറ ഒരുക്കുന്നുണ്ടായിരുന്നു.

നീലുവിന്റെ ഫോണ്‍ ശബ്ദിച്ചു. ഡിസ്‌പ്ലേയില്‍ സന്ദീപ് എന്ന് എഴുതി കാണിച്ചപ്പോള്‍ തല്ല് സംശയിച്ചെങ്കിലും ശാരി ഫോണ്‍ എടുത്തു.

‘ ഗുഡ്‌മോര്‍ണിംഗ് സന്ദീപ്. എത്തിയോ അവിടെ? നീലു എഴുന്നേറ്റില്ല.. ‘ സംഭാഷണം തുടര്‍ന്നുകൊണ്ട് അവള്‍ മുറിവിട്ട് പുറത്തിറങ്ങി, അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു മുഖവുര ഇല്ലാതെ ഡോക്ടറെ കാണാന്‍ നീലുവിനെ കൊണ്ടുപോകണം എന്നുള്ള വിവരം അയാളെ അറിയിച്ചു.

‘ നീലു അതിനു സമ്മതിച്ചോ ‘? എന്നാണ് സന്ദീപ് അപ്പോള്‍ ചോദിച്ചത്.

‘ അവളുടെ മനസ്സ് സന്തോഷമായിരിക്കാന്‍ എന്ത് ചെയ്യാനും ഞാന്‍ ഒരുക്കമാണ് സാരി. എന്റെ ജീവനാണ് അവള്‍. എന്നെക്കാള്‍ എനിക്കിഷ്ടമാണ് അവളെ. ഒക്കെ സാരി.. ‘

സാരി വളരെ വ്യക്തമായി എല്ലാ വിവരങ്ങളും സന്ദീവുമായി സംസാരിച്ചു. ഫോണ്‍ വയ്ക്കുന്നതിനു മുന്‍പ് അയാള്‍ ഒന്നു കൂടി ചോദിച്ചു..

‘ പറഞ്ഞെന്ന് നീലുവിന റിയുമോ? ‘
‘ ഇല്ല പക്ഷേ ഞാന്‍ ഇത് പറയും. ‘ എന്നു പറഞ്ഞു
ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ സാരി മനസ്സില്‍ ഓര്‍ത്തു. ഭാഗ്യവതിയാണ് നീലു. ഒരു പുരുഷനില്‍ നിന്നും ഇത്രയധികം ക്ഷമ പ്രതീക്ഷിക്കാനാവുമോ?

ഉറങ്ങിക്കിടന്നിരുന്ന നീരുവിന്റെ നെറ്റിയില്‍ തലോടിക്കൊണ്ട് അവളുടെ മുഖത്ത് തന്നെ നോക്കിയിരുന്നപ്പോള്‍ ശാരീരിയുടെ മനസ്സ് മന്ത്രിച്ചു.. ‘ പാവം എന്റെ നീരും.. പണ്ടുമുതലേ എന്ത് ചെയ്യുമ്പോഴും ആത്മാര്‍ത്ഥമായി ചെയ്യുന്നവള്‍.. കളങ്കമില്ലാതെ ചെയ്യുന്നവള്‍.. ‘
………………………………………

കുറച്ചു കഴിഞ്ഞ് നീലി എഴുന്നേറ്റ് എങ്കിലും അവള്‍ക്ക് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു. സാരി കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സന്ദീപ് വിളിച്ച വിവരം അവള്‍ പറഞ്ഞു.

‘അയ്യോ.. ഭയങ്കര ക്ഷീണം ആയിരുന്നു. ഞാന്‍ തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു ഫോണ്‍ എടുത്തു പുറത്തേക്കിറങ്ങി.
അന്നത്തെ പകല്‍ വിരസമായി ഇഴഞ്ഞു നീങ്ങുന്നത് പോലെ ശാരിക്കു തോന്നി. ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും കട്ടിലില്‍ വന്നു കിടന്നപ്പോഴാണ് ഡോക്ടര്‍ പരുമലയെക്കുറിച്ചും പിറ്റേന്ന് അവരെ കാണാന്‍ പോകണമെന്നുള്ള വിവരവും എല്ലാം സാരി വിശദമായി നീരുവിനോട് പറഞ്ഞത്.

‘ സന്ദീപിനോട് പറയണ്ടേ സാരി? ‘ നീലുവിന് താല്പര്യ കുറവില്ലെന്ന് ആ ചോദ്യത്തില്‍ നിന്നും മനസ്സിലായി.

‘ആ.. ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്.. നീയും ഒരു മെസ്സേജ് ചെയ്‌തോളൂ.’

മും.. എന്ന് അവള്‍ അലസമായി മൂളി.
അന്നത്തെ ദിവസം പരമാവധി പഴയ ഒരു കാര്യങ്ങളും സംഭാഷണത്തില്‍ കടന്നു വരാതിരിക്കാന്‍ ശാരി ശ്രദ്ധിച്ചിരുന്നു.

‘ നമുക്കൊന്ന് ടീ ഫാക്ടറി കാണാന്‍ പോയാലോ’?
നീരുവാണ് ആ സജഷന്‍ പറഞ്ഞത്. ബംഗ്ലാവിലെ മോഹതയില്‍ നിന്ന് രക്ഷപ്പെടാന്‍ സാരിയുമാഗ്രഹിച്ചിരുന്നു.

……………………………………

തേയില ഫാക്ടറിയിലെത്തിയപ്പോള്‍ മറ്റൊരു വ്യത്യസ്തമായ അനുഭവമാണ് അവര്‍ക്ക് തോന്നിയത്. ഫാക്ടറിയില്‍ കയറിയ ഉടനെ കുടിച്ച ഒരു കപ്പ് മസാല ചായയില്‍ ചിന്തകള്‍ സുന്ദരമായ തലങ്ങളിലേക്ക് ഉയര്‍ന്നു പോയത് പോലെ ശാരിക്കു തോന്നി. തേയില കൊളുന്ത് നുള്ളി കൊണ്ടുവന്നു ചായയുണ്ടാക്കാനുള്ള തേയില പൊടി ആക്കുന്നടം വരെയുള്ള കാര്യങ്ങള്‍ അവിടുത്തെ ജോലിക്കാര്‍ വിശദീകരിച്ചപ്പോള്‍ അതിനൊപ്പം ഒരു സഞ്ചാരം തന്നെ നടത്തിയിരുന്നു നീലുവും ശാരിയും. കേന്ദ്രങ്ങളുടെ സഹായത്താല്‍ എങ്ങനെയാണ് പ്രക്രിയ നടക്കുന്നതൊന്നും എല്ലാം കണ്ടപ്പോള്‍ പുതിയൊരു ഉന്മേഷത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു.

മടക്കയാത്രയില്‍ സാരി പറഞ്ഞു.
‘ ഒരു ഉണര്‍വ് വന്നത് പോലെ അല്ലേടി? ‘
അതെയെന്ന് പറഞ്ഞു നീലവും അവളോട് യോജിച്ചു.

കൃത്യം 9 മണിയോടെ കൂനൂരില്‍ ഉള്ള ഡോക്ടര്‍ പരിമളയുടെ വീട്ടില്‍ സാരിയും നീലവും എത്തി. ഒരു ടാക്‌സിയിലാണ് അവര്‍ ഊട്ടിയില്‍ നിന്നും പുറപ്പെട്ടത്. കൃത്യമായ ലൊക്കേഷന്‍ മാപ്പ് ഉണ്ടായിരുന്നതിനാല്‍ കൊമ്പന്‍ മീശക്കാരന്‍ തമിഴ് ഡ്രൈവര്‍ക്ക് വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതേയില്ല. പൂനൂരിലേക്കുള്ള യാത്രയുടെ ഹൃദ്യത ആസ്വദിക്കാന്‍ മാനസികാവസ്ഥ രണ്ടുപേര്‍ക്കും ഇല്ലാതിരുന്നതിനാല്‍ ആവാം സാരിയും നീലവും പരസ്പരം സംസാരിച്ചത് ചുരുക്കം ചില വാക്കുകള്‍ മാത്രമായിരുന്നു.

ഡോക്ടറുടെ വീട്ടിലെ കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ കതക് തുറന്നത് ഡോക്ടര്‍ തന്നെയായിരുന്നു. വിവേകിന്റെ സുഹൃത്ത് പറഞ്ഞ ഏല്‍പ്പിച്ചിരുന്നതിനാല്‍ ആവാം വളരെ പരിചയമുള്ളവരോട് എന്നപോലെയാണ് പരിമള ഡോക്ടര്‍ അവരോട് സംസാരിച്ചത്.

50 വയസ്സോളം പ്രായമുള്ള, കാഴ്ചയില്‍ ആഢ്യത്വമുള്ള, , ഒരു സ്ത്രീയായിരുന്നു ഡോക്ടര്‍. വെളുത്ത മെലിഞ്ഞ് ലളിതമായ വസ്ത്രധാരണത്തോടു കൂടിയ അവര്‍ ഇളം പിങ്ക് സാരിയില്‍ വളരെ മനോഹരിയായി തോന്നി.

‘ ഹൃദ്യമായി ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു..
‘ നീലവും സാരിയും..അല്ലേ.. ദീപക്ക് വിളിച്ചു പറഞ്ഞിരുന്നു.
വരു.. 5 മിനിറ്റ് ഇരിക്കൂ ട്ടോ.. കുടിക്കാന്‍ കോഫി… ‘

‘ വേണ്ട ഇപ്പോ ഒന്നും വേണ്ട.’. രണ്ടുപേരും ഒരേ സ്വരത്തില്‍ പറഞ്ഞു.

അവര്‍ ചുറ്റും വീക്ഷിച്ചുകൊണ്ട് ഹാളില്‍ ഇരുന്നു. അപ്പോഴാണ് വീടിന്റെ എതിര്‍വശത്തായുള്ള വലിയ ഗേറ്റിലെ ബോര്‍ഡ് സാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

തപസ്യ മെന്റല്‍ ഹോസ്പിറ്റല്‍. എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്. കൂടെ തമിഴിലും എന്തോ എഴുതിയിട്ടുണ്ട് തപസ്സി എന്ന് തന്നെ ആവും എന്ന് അവള്‍ ഊഹിച്ചു.

കണ്‍സള്‍ട്ടിംഗ് റൂമിന്റെ വാതില്‍ തുറന്നിട്ട്, ‘ സാരി വരൂ ‘… എന്ന ഡോക്ടറുടെ ശബ്ദം കേട്ട് അവര്‍ ഉള്ളിലേക്ക് കടന്നു ചെന്നു. കുശല അന്വേഷണങ്ങള്‍ക്ക് ശേഷം പൊതുവായ കുറച്ചു കാര്യങ്ങള്‍ രണ്ടുപേരോടുമായി സംസാരിച്ചിട്ട് ഡോക്ടര്‍ സാരിയോടായി പറഞ്ഞു.

‘ സാരി ഒന്ന് പുറത്തിരിക്കു.. ഞാന്‍ നീലുമായി കുറച്ച് സ്വകാര്യം പറയട്ടെ ‘.

എസ് ഡോക്ടര്‍ എന്ന് പറഞ്ഞ് സാരി പുറത്തിറങ്ങി വിസിറ്റേഴ്‌സ്‌റൂമിലിരുന്നു.
………………………………….

മുഖവുര ഒന്നുമില്ലാതെയുള്ള ഡോക്ടറുടെ സംസാരത്തില്‍ നിന്നും അവര്‍ അവളുടെ പ്രശ്‌നങ്ങളെ കുറിച്ച് ഏറെക്കുറെ മനസ്സിലാക്കിയിരിക്കുന്നു എന്ന് നീലുവിനെ മനസ്സിലായി.

സൂര്യയെ കണ്ടുമുട്ടിയതും, പ്രണയിച്ചതും, ദൈവത്തെയും അമ്മയെയും എല്ലാം സാക്ഷി നിര്‍ത്തി വിവാഹിതരായത് എല്ലാം പറഞ്ഞു തീര്‍ക്കാന്‍ അവള്‍ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇതെല്ലാം കേട്ട് ഡോക്ടര്‍ക്ക് എന്താണ് നീലിമ എന്ന പെണ്‍കുട്ടിയുടെ മനസ്സൊന്ന് കുറച്ചൊക്കെ മനസ്സിലായെങ്കിലും അവര്‍ ഗൗരവമായ ചിന്തകളോട് അവളോട് ചോദിച്ചു.

‘ നീലു.. എന്റെ അനിയത്തി കുട്ടിയെ പോലെയാണ് എനിക്ക് മോളെ തോന്നുന്നത്. നിങ്ങള്‍ വിവാഹിതരായി മൂന്ന് ദിവസം നീ ആശിച്ചതുപോലെ ശിവനും പാര്‍വതിയും പോലെ ജീവിച്ചു. ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങള്‍ സൂര്യ നിനക്ക് സമ്മാനിച്ചു. പിന്നീട് എന്താണ് ഉണ്ടായത് പറയൂ?

അപ്പോള്‍ നിശബ്ദയായിരുന്നിട്ട് കൈപ്പത്തികള്‍ കൊണ്ട് മുഖം പൊത്തി അവള്‍ തേങ്ങിക്കൊണ്ട് പറഞ്ഞു
‘ വയ്യ ഡോക്ടര്‍. അതൊന്നും ഓര്‍ക്കാന്‍ എനിക്ക് വയ്യ.. ഞാന്‍ സൂര്യയും ഒത്തു ജീവിച്ച ദിവസങ്ങളെക്കുറിച്ച് മാത്രമേ ഓര്‍ത്തിട്ടുള്ളൂ.. ഇനിയൊന്നും എനിക്ക് പറയാനാവില്ല.. ‘

‘ ഓക്കേ ഓക്കേ.. ഒന്നും പറയണ്ട അത് വിട്ടുകളയു നീലു.. ‘ ഡോക്ടര്‍ എഴുന്നേറ്റ് അവളുടെ തോളില്‍ തട്ടി.
‘ കുറച്ചുനേരം മോള് പുറത്തിരിക്കു ട്ടോ.. രണ്ടു കോഫി കൊണ്ടുവരൂ ‘.. എന്ന് ഉള്ളിലേക്ക് നോക്കിയവര്‍ അല്പം ഉച്ചത്തില്‍ പറയുകയും ചെയ്തു.

നീലു സാരിയുടെ അടുത്ത് പോയിരുന്നു. കള്ളിമുണ്ടും സെറ്ററും ഒക്കെ ഇട്ട ഒരാള്‍ ഒരു 65 വയസ്സ് വരും, ഒരു ട്രെയില്‍ ആവി പറക്കുന്ന കോഫി കപ്പുകള്‍ കൊണ്ടു വച്ചു.

നീലുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടെങ്കിലും സാരി ഒന്നും ചോദിച്ചില്ല. രണ്ടുപേരും ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ അവിടേക്ക് വന്നിട്ട്
‘ ഇനി സാരിയുടെ വിശേഷങ്ങള്‍ കേള്‍ക്കണം എനിക്ക്.. ഒന്നു വരണേ യെ ന്ന് ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് പോയി.

……………………………….
ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി, നീലു പറഞ്ഞു നിര്‍ത്തിയതിന്റെ ബാക്കി സംഭവങ്ങള്‍ സാരി ഓര്‍ത്തെടുത്തു.

സൂര്യയോടും അമ്മയോടും ഒപ്പം അകലെയുള്ള അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങി വരുമെന്നും പറഞ്ഞുറപ്പിച്ചാണ് നീലു അന്ന് നിറകണ്ണുകളോടെ യാത്ര പറഞ്ഞത്. എങ്കിലും പ്രിയപ്പെട്ടവരെ ഒപ്പം ചേര്‍ന്നതിന്റെ സന്തോഷവും അവളില്‍ ഉണ്ടായിരുന്നു.

പിറ്റേദിവസം വൈകുന്നേരം രമേശ് എന്റെ വീട്ടില്‍ വന്നു. വളരെ ശാന്തനാണ് ശാന്തനായാണയാള്‍ സംസാരിച്ചത്.
‘ സാരി.. ഞാനൊരു വിവരം അറിഞ്ഞു. അത് സത്യമാണോ എന്നറിയണം. നീലുവിന്റെ വിവാഹം സൂര്യയും ആയിട്ട് കഴിഞ്ഞു എന്ന്. അവള്‍ അയാളുടെ വീട്ടില്‍ ആണെന്നും മറ്റും.. ഒരു നിമഷം ഞാനൊന്നു പതറിയെങ്കിലും സത്യം മറച്ചു പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നിയതുകൊണ്ട് എല്ലാ വിവരവും വ്യക്തമായി ഞാന്‍ പറഞ്ഞു.

‘ സൂര്യയില്ലാതെ നീരൂ ജീവിക്കില്ല രമേശ്. നിങ്ങള്‍ അവരെ പിരിക്കാന്‍ ശ്രമിക്കരുത്. സമ്പന്നന്‍ അല്ലെന്നേ ഉള്ളൂ സൂര്യ വളരെ നല്ല മനുഷ്യനാണ്. ‘ എന്ന് പറയുമ്പോള്‍ എന്റെ ശബ്ദം ഇടറിയിരുന്നു.

‘ അമ്മയും കൂട്ടിനുണ്ടായിരുന്നു എന്ന് രമേശ് അറിഞ്ഞില്ലേ ഡോക്ടര്‍ ഇടയ്ക്ക് ചോദിച്ചു.

‘ അറിഞ്ഞിട്ടുണ്ടെന്ന് രമേശിന്റെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി. രമേശ് അല്പനേരം മിണ്ടാതെ നിന്നിട്ട് പറഞ്ഞു.
‘ എല്ലാവരും കൂടെ എന്നെ തോല്‍പ്പിച്ചു അല്ലേ.? ആദ്യം മരണം കൊണ്ട് അച്ഛനും പിന്നീട് അമ്മൂമ്മയും. ഇപ്പോള്‍… ‘
അയാള്‍ മുഴുമിപ്പിച്ചില്ല.. അല്പം നേരത്തെ നിശബ്ദതയ്ക്കുശേഷമയാള്‍ തുടര്‍ന്നു .
‘ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല ആയിരുന്നു. എന്നിട്ടും അമ്മയും നീലവും എല്ലാവരും ചേര്‍ന്ന് ശിക്ഷിച്ചു. ‘
‘ രമേശിന്റെ ശബ്ദം വല്ലാതെ പകര്‍ന്നുണ്ടായിരുന്നപ്പോള്‍. എനിക്ക് അയാളെ മനസ്സിലാക്കാന്‍ ഈ കഴിയുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാനും.

‘ എന്നിട്ട് എന്തുണ്ടായി?’ഡോക്ടര്‍ ആകാംക്ഷയോടെ ചോദിച്ചു.

‘ അതിനു മറുപടിയായി ശരി തുടര്‍ന്നു പറഞ്ഞു…
‘ പിന്നീട് നീരുവാണ് മൂന്നുദിവസം കഴിഞ്ഞ് എന്നോട് വിളിച്ചു പറഞ്ഞത് അവളുടെ അമ്മയും ഏട്ടനും അന്ന് വീട്ടില്‍ ചെല്ലുമെന്ന് അവരെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ആണെന്നും മറ്റും.. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. രമേശിനെ പറ്റി ക്രൂരമായി ചിന്തിച്ചിരുന്നതില്‍ കുറ്റബോധം തോന്നി. ആ ദിവസം പക്ഷേ അമ്മയോടും രമേശിനോടും ഒപ്പം നീരു മാത്രമേ വന്നിട്ടുല്ലായിരുന്നുള്ളു. വീട്ടില്‍ ചെന്ന് അവളെ കണ്ടപ്പോള്‍ അവള്‍ വലിയ സന്തോഷത്തില്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

‘ എടീ ഏട്ടനും അമ്മയും പറഞ്ഞു ഞായറാഴ്ച വിവാഹമായി നടത്തിയിട്ട് സൂര്യ വീട്ടില്‍ വന്നാല്‍ മതിയെന്ന്. ‘..
അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു. ശനിയാഴ്ച സൂര്യക്കും കുറച്ചു ബന്ധുക്കള്‍ക്കും താമസിക്കാന്‍ ടൗണില്‍ റൂം ബുക്ക് ചെയ്തിട്ടുണ്ട് എന്നും ആദ്യമായി സൂര്യയെ കണ്ടുമുട്ടിയ ശിവക്ഷേത്രത്തില്‍ വച്ച് തന്നെ വിവാഹം നടത്തുമെന്നും അവള്‍ വളരെ ആവേശത്തോടെ പറഞ്ഞു.

‘ പക്ഷേ ആ ശനിയാഴ്ച സൂര്യ എത്തിയില്ല. ഫോണും നിശബ്ദമായി. രമേശ് അന്വേഷിച്ചപ്പോള്‍ സൂര്യയും അമ്മയും എവിടെപ്പോയെന്ന് ആര്‍ക്കും അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞതായി അയാള്‍ പറഞ്ഞത് വിശ്വസിക്കാന്‍ അവള്‍ കൂട്ടാക്കിയില്ല. ഒരു ഭ്രാന്തിയെ പോലെ എന്റെ നീരും അലറി കരഞ്ഞു. ‘

‘ ഏട്ടന്‍ എന്റെ സൂര്യയെ കൊന്നുവല്ലേ.??

‘ ഈയൊരു വാചകം പറഞ്ഞ അവള്‍ മൗനിയായി. എത്രയോ ദിവസം ഞാന്‍ അവള്‍ക്ക് കൂട്ടിരുന്നെന്നോ? അവളുടെ അമ്മയ്ക്ക് ഭയമായിരുന്നു അവളെ ഒറ്റയ്ക്ക് വിടാന്‍. വല്ലാത്തൊരു മാനസികാവസ്ഥയില്‍ ആയ അവള്‍ വിഷാദത്തിലേക്ക് വഴുതിവീഴുന്നത് നിസ്സഹായതയോടെ കണ്‍മുന്നില്‍ കണ്ടു നില്‍ക്കേണ്ടി വന്നു എനിക്ക്. ഒരു വര്‍ഷത്തോളമുള്ള ചികിത്സയ്ക്കുശേഷമാണ് അവള്‍ കുറച്ചെങ്കിലും സംസാരിച്ചു തുടങ്ങിയത്.
ഇതിനിടയില്‍ പലവട്ടം രമേശ് എന്നോട് പറയുമായിരുന്നു.
‘ സാരി.. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.. അവള്‍ എന്നെ മനസ്സിലാക്കുന്നേ ഇല്ലല്ലോ? ‘ എന്ന്

പല ദിവസങ്ങളിലും അവള്‍ എന്നോട് പറയും
‘ എന്തിനായിരുന്നു എന്റെ സൂര്യയെ എന്നില്‍ നിന്നും പറിച്ചെടുത്തത് ശാരീ.. എന്തിനാ അവനെ കൊന്നു കളഞ്ഞു. എന്നെയും കൂടി കൊല്ലാമായിരുന്നില്ലേ ഏട്ടന്?

മറുപടിയില്ലാതെ എത്രയോ പ്രാവശ്യം അവളുടെ മുന്നില്‍ നിശബ്ദതയായി ഇരുന്നിട്ടുണ്ടെന്നോ ഡോക്ടര്‍ ഞാന്‍?

………………………………..
അന്ന് വരെയുള്ള എല്ലാ സംഭവങ്ങളിലും വ്യക്തത വന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞു.
‘ സാരി സമാധാനമായിരുക്കു. സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ചില വസ്തുതകള്‍ ഉണ്ട്. അവളുടെ അമ്മൂമ്മ അവള്‍ക്ക് പകര്‍ന്നു കൊടുത്ത ചില കഥകള്‍ അവളുടെ മനസ്സില്‍ ജീവസുറ്റതായി ഇപ്പോഴുമുണ്ട്. അമ്മൂമ്മയെ അതിരറ്റ് സ്‌നേഹിച്ചത് കൊണ്ടും ഇളം പ്രായത്തില്‍ മനസ്സില്‍ പതിച്ചത് കൊണ്ടും അവള്‍ അവയെല്ലാം ഹൃദയത്തില്‍ തന്നെ സൂക്ഷിക്കുന്നു. ഒരു പുരുഷനെ സ്‌നേഹിക്കണം, അയാള്‍ക്ക് മാത്രമായി സ്വപ്നങ്ങളും ശരീരവും എല്ലാം നല്‍കണം. ശീലാവതിയെ പോലെ.. സാവിത്രിയെ പോലെ..

ഈ കഥകള്‍ കുഞ്ഞുനാള്‍ മുതല്‍ കേട്ട് വളര്‍ന്ന അവള്‍ അതാണ് ബാലിശമായി പ്രണയത്തെ ഒന്നും കാണാതിരുന്നത് പോലും. ഉപബോധ മനസ്സ് ഇപ്പോഴും അതിലൊക്കെയാണ് സന്തോഷം കണ്ടെത്തുന്നത്. നല്ല രീതിയില്‍ കൗണ്‍സിലിംഗ് ചെയ്താല്‍ മാറ്റാവുന്ന പ്രശ്‌നമേ ഉള്ളൂ. എന്തായാലും സന്ദീപ് നല്ലൊരു വ്യക്തി ആയതുകൊണ്ട് അത് പെട്ടെന്ന് മാറ്റിയെടുക്കാം എന്ന് ആണ് എന്റെ വിശ്വാസം. അതിലേറെ ശാരിയെ പോലെ ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍ എന്തു മാനസിക പ്രശ്‌നവും മാറ്റിയെടുക്കാന്‍ ആവില്ലേ..? ഡോക്ടര്‍ പരിമല ശാരിയോട് സംസാരിച്ചത്.

ഇനി എനിക്ക് നീലുവിനോട് കുറച്ച് സംസാരിക്കണം.. ചിരിച്ചുകൊണ്ട് അങ്ങനെ പറയുമ്പോള്‍ ഡോക്ടറുടെ മുഖത്ത് തികഞ്ഞ ആത്മവിശ്വാസം ഉണ്ടായിരുന്നു.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *