LIMA WORLD LIBRARY

മഴക്കവിത – ജോസുകുട്ടി

മഴ കണ്ടിരിക്കാന്‍ എന്ത് രസമാണ്, ഇത്രനാളും ഭൂമിയെ ചുട്ടുപൊള്ളിച്ചതിന് ‘പ്രായച്ഛിത്തം ചെയ്യുകയാണ് മഴ,
മഴ വയലും പറമ്പും നിറഞ്ഞൊഴുകുകയാണ്. മഴ മരങ്ങളെ പെയ്യിക്കുകയാണ്. ഒരു മഴക്കവിത എഴുതാനുറച്ച് ‘
പ്രണയത്തിന്റെ തീവ്രത മഴത്തുള്ളി കൊണ്ട് വരച്ചെടുക്കണം.
എഴുതാനുറച്ച് അകത്തേയ്ക്ക് നോക്കി വിളിച്ചു… ഡേയ് ഒരു ചായ മൂടിക്കെട്ടിയ മുഖവുമായി അവള്‍ …
ഈ നശിച്ച മഴകാരണം, വിറകെല്ലാം നനഞ്ഞു ഊതിയൂതി മടുത്തു…. എനിക്ക് വയ്യ മുടിയാനക്കൊണ്ട് ”…. പ്രാക് അടുത്തടുത്ത് വന്നു
പത്ത് രൂപ മുന്നിലേയ്ക്ക് നീട്ടി. കടയിലെങ്ങാനം പോയി കുടിക്ക്.

എന്റെ മഴപ്രണയകാവ്യം തണുത്തുറഞ്ഞു. നീ ആ കുടയിങ്ങെടുത്തേ’ ശേഷം തിമിര്‍ത്ത് പെയ്യുന്ന മഴയെ നോക്കി ആത്മഗതം നശിച്ച മഴകാരണം പുറത്തിറങ്ങാന്‍ പറ്റാതായി.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px