LIMA WORLD LIBRARY

അ’ന്യായ ‘വിധി’ – സന്ധ്യ

ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു.

”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘

‘വിധി, അനീതിയെങ്കില്‍ തലപൊട്ടിത്തെറിക്കും”
വേതാളം ഓര്‍മ്മിപ്പിച്ചു.

സ്ഥാനം തെറ്റിയ അര്‍ദ്ധവിരാമങ്ങളും അല്‍പവിരാമങ്ങളും തുലാസ്സിലാടി.
വിധിപ്പകര്‍പ്പ് കടലാസ്സ് കാറ്റില്‍ പറന്നു.

വിധി:
”പ്രതിയെ വെറുതെ വിട്ടു.”
കോടതി പിരിഞ്ഞു
പൊതുജനം
‘വിധി’ യെ പഴിച്ചു.

ആയിരമായിരം കുറ്റവാളികള്‍ രക്ഷപ്പെട്ടു. നിരപരാധികളായ
ഇരകള്‍ ശിക്ഷിക്കപ്പെട്ടു കൊണ്ടേയിരുന്നു.

ചിന്നിച്ചിതറിയ മനഃസാക്ഷിയുടെ കോടതിയില്‍ ന്യായാധിപന്‍ എഴുതി ഒപ്പിട്ടു.

”എന്നും ഇരയ്‌ക്കൊപ്പം’

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px