വയലാർ അനുസ്മരണം ഒക്ടോബർ 27

Facebook
Twitter
WhatsApp
Email

A S INDIRA
കവിത കൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച ,മലയാളിയുടെ മനസ്സിൽ മായാത്ത മാരിവില്ലായി ഏഴു നിറങ്ങൾ ചൊരിയുന്ന കവി .അതുല്യനായ ഗാനരചയിതാവ് .

വയലാർ രാമവർമ്മ ഇന്ദ്രധനുസ്സിൽ തൂവൽ കൊഴിയുന്ന ഈ മനോഹര തീരത്തു തന്നെ ഇന്നുമുണ്ട് .വയലാറിന്റെ വരികൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല .വയലാർ വിട പറഞ്ഞിട്ട് 46വർഷം .

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച വയലാർ തന്റെ ആത്മാവിന്റെ കൈയൊപ്പ് ചാർത്തിയ കവിതകളിലും ഗാനങ്ങളിലും ബിംബ കൽപ്പനകൾ നിറച്ചു .

അദൃശ്യമായതിനെ ദൃശ്യമാക്കി തീർക്കാനുള്ള കഴിവ് ചില ബിംബങ്ങൾക്കുണ്ട് .

” ഏഴു ചിറകുള്ള തേര്
ഏഴു നിറമുള്ള തേര്
മാനത്തുണ്ടൊരു തേര്
തേരിന് മഴവില്ലെന്നാണ് പേര് –”
ഈ ഗാനം പാടി നോക്കിയാൽ മാരിവില്ലിന്റെ ബിംബകൽപ്പനയാണ് ഓർത്തു പോകുക .

പ്രകൃതി ബിംബങ്ങൾ
——————————–

* പെറിയാറെ …..
* പുഴകൾ ,മലകൾ ,പൂ വനങ്ങൾ ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങൾ …..

* ആയിരം പാദസരങ്ങൾ കിലുങ്ങി …
ആലുവാപ്പുഴ പിന്നെയുമൊഴുകി .

ആർഷ സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങൾ
——————-
അദ്വൈതം ജനിച്ച നാട്ടിൽ
ആദിശങ്കരൻ ജനിച്ച നാട്ടിൽ

പ്രണയഭാവങ്ങൾ
————————–
* ” സന്ധ്യ മയങ്ങും നേരം –
ഗ്രാമ ചന്ത പിരിയും നേരം
ബന്ധുരേ രാഗ ബന്ധൂരേ നീ
ഏന്തിനീ വഴി വന്നൂ …

* “സന്ന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാ പുഷ്പവുമായ് വന്നൂ
ആരും തുറക്കാത്ത പൂമുഖ വാതിലിൽ
അന്യനെപ്പോലെ ഞാൻ നിന്നു …
” നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീ
ണെന്റെയീ പൂക്കൾ കരിഞ്ഞു ”

അനുവാചക മനസ്സിനെ പൊള്ളിക്കുന്ന സ്പർശ ബിംബമാണ് .
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാൻ ”

” കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വർഗ്ഗവും നരകവും കാലമാം കടലി
നക്കരയോ ഇക്കരയോ ?”

* ചക്രവർത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വച്ചു നീ
നഗ്നപാദയായ് അകത്തു വരൂ ”

വയലാർ ഗാനങ്ങളിലെ സ്ത്രീ സൗന്ദര്യ വർണ്ണന ..

” വെണ്ണതോൽക്കു മുടലോടെ
ഇളം വെണ്ണിലാവിൻ തളിർ പോലെ
രാഗിണി മനോഹാരിണി ….

* തങ്കഭസ്മ ക്കുറിയിട്ട തമ്പുരാട്ടി നിന്റെ ..

മൃത്യു ബിംബങ്ങൾ
———————–
അഗ്നി പർവ്വതം പുകഞ്ഞു
ഭൂചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ
പുതിയൊരു രക്ത പുഷ്പം വിടർന്നു ….

” നാളത്തെ പ്രഭാതത്തിൽ ഈ കനലൂതിയൂതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും .”
തീപോലെ കത്തിപ്പടരുകയും തുഷാരബിന്ദുക്കളെപ്പോലെ തുളുമ്പുന്ന ,നിലാവ് പോലെ കുളിരുന്ന ,തേൻ കിനിയും പോലെ മധുരിക്കുകയും ,സാഗരം പോലെ ഇരമ്പുകയും ഒക്കെ ചെയ്യുന്ന ഗാനങ്ങളാണ് വയലാർ മലയാളിക്ക് തന്നേച്ചു പോയത് .

” മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവെച്ചു മനസു പങ്കുവെച്ചു .
ഈ ഗാനം 1974 ൽ വയലാറിന് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടി കൊടുത്തു .
കവിതയുടെയും ഗാനത്തിന്റെയും തലങ്ങൾക്കപ്പുറം മാനവികമായ ഒരു തത്വശാസ്ത്രത്തിന്റെ അർത്ഥാന്വേഷണം കൂടിയാണ് ഈ വരികൾ .

” ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി —-എനി
ക്കിനിയൊരു ജന്മം കൂടി —

—ജീവിച്ചു മതി വരാതെ —വയലാർ .
പ്രണാമം .
🙏🙏🙏🙏🙏

About The Author

Leave a Reply

Your email address will not be published. Required fields are marked *