അമ്മയുടെ അപ്പന്‍ ആയിരുന്നു എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ആദര്‍ശ പുരുഷന്‍. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിര്‍മ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയില്‍ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയില്‍അതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികള്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരില്‍ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ( അപ്പനില്‍ നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങള്‍ ചികില്‍സിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കര്‍വരുന്ന ഭൂമിയും വീടും ഇവര്‍ക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുമ്പോള്‍, വല്യാപ്പന്റെ ഒരനുജന്‍ പ്രമാദമായ ഒരു കേസില്‍ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകള്‍ വീട്ടുവാനായിട്ടും, സഹായികളായിഎത്തിയ ചിലരുടെ കുതന്ത്രങ്ങളില്‍ അകപ്പെട്ടും, മൊത്തമായിക്കിടന്ന ഭൂമി വിറ്റ് ഭാഗം വച്ച് പിരിയേണ്ടി വരികയും, വല്യാപ്പന് കിട്ടിയ വീതം കൊണ്ട് എട്ടു മൈല്‍ ദൂരെ ഞാറക്കാട് എന്ന സ്ഥലത്തു കുറച്ചു സ്ഥലം വാങ്ങി അവിടെജീവിക്കുകയുമായിരുന്നു.
വല്യാപ്പന് മൂന്നു മക്കള്‍. രണ്ടു പെണ്ണും, ഒരാണും അതില്‍ വല്യാപ്പന്റെ അരുമയായ അതി സുന്ദരിയായ മൂത്തമകളായിരുന്നു എന്റെ ‘അമ്മ. തനിക്കറിയാവുന്ന ചികിത്സകളും, ചിന്തകളും വല്യാപ്പന്‍ അമ്മയെ പഠിപ്പിച്ചിരുന്നു. അതാണ് ആകെ അമ്മക്ക് കിട്ടിയിട്ടുള്ള വിദ്യാഭ്യാസം. ധൈര്യവും ആത്മ വിശ്വാസവുമായിരുന്നു ഇതില്‍ എടുത്തുപറയാവുന്ന രണ്ടു ഗുണങ്ങള്‍. ഒരു പെണ്ണായിരുന്നിട്ടു കൂടി നീതിക്കു വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് നിവര്‍ത്തിനിന്ന് സംസാരിച്ചിരുന്നു ‘അമ്മ. ഏത് ഉഗ്ര വിഷമുള്ള പാമ്പിനെയും നിസ്സാരമായി ‘അമ്മ അടിച്ചുകൊല്ലുമായിരുന്നു. കാട്ടു പ്രദേശമായിരുന്നതിനാല്‍, പാമ്പുകളുടെ ശല്യം സാധാരണവുമായിരുന്നു. പത്തിവിടര്‍ത്തി ചീറ്റി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പുകളെക്കണ്ട് ആണുങ്ങള്‍ ഓടിയകലുമ്പോള്‍ ‘അമ്മ സധൈര്യംഅവിടെയെത്തി നിസ്സാരമായി അതിനെ അടിച്ചു കൊല്ലുമായിരുന്നു. അമ്മയെക്കണ്ടാല്‍ പാമ്പുകള്‍ തലതാഴ്ത്തുമായിരുന്നു എന്നും ആളുകള്‍ പറഞ്ഞിരുന്നു.
അമേരിക്കയില്‍ നിന്ന് സ്വരുക്കൂട്ടിയ സമ്പാദ്യങ്ങള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ ഞങ്ങള്‍ ഒരു വീട്പണിയിച്ചിരുന്നു. ആ വീട്ടില്‍ അതിന്റെ അവകാശികളും അധികാരികളുമായി അമ്മയപ്പന്മാര്‍ താമസിക്കുമ്പോള്‍അവര്‍ക്കു ലഭിച്ചിട്ടുണ്ടാവുമായിരുന്ന മനഃസുഖം ഇവിടെ ഞങ്ങളായിരുന്നു ശരിക്കും അനുഭവിച്ചുകൊണ്ടിരുന്നത്.
ഇങ്ങനെ ഒരു വിധം ശാന്തമായി കാര്യങ്ങള്‍ നീങ്ങുന്നതിനിടയില്‍ ഒരു ദിവസം ‘അമ്മ വീണു. ഇതിനു ഏതാനുംദിവസം മുമ്പ് അമ്മയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണ്ണമാല മോഡേണ്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍കവര്‍ന്നിരുന്നു. ഏതോ പച്ചമരുന്ന് തേടി റോഡിലൂടെ നടന്നു പോവുകയായിരുന്ന അമ്മയോട് ഈ യുവാക്കളില്‍ഒരാള്‍ വഴി ചോദിക്കുകയും, ഈ തക്കത്തിന് മറ്റെയാള്‍ മാല പൊട്ടിച്ചു കൊണ്ട് ബൈക്കില്‍രക്ഷപെടുകയുമായിരുന്നു. ഈ പ്രായത്തില്‍ ഇത് പോലെ സ്വര്‍ണ്ണം അണിഞ്ഞു നടക്കരുത് എന്ന് പല തവണയുംഞാന്‍ അമ്മയോട് പറഞ്ഞിരുന്നെങ്കിലും, ‘അമ്മ അതൊന്നും ചെവിക്കൊണ്ടിരുന്നില്ല.
മോഷ്ടാക്കള്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്ക് ഞങ്ങളുടെ ബന്ധുവായ ഒരു സ്‌കൂള്‍ കുട്ടിയുടെ സ്വപ്നവാഹനമായിരുന്നു എന്നതിനാല്‍ ഒരു രസത്തിന് അവന്‍ കുറിച്ചു വച്ച വാഹന നമ്പര്‍ കിട്ടിയതോടെ ബേബിയുടെമൂത്ത മകന്‍ സുനില്‍ ഏതാനും കൂട്ടുകാരോടൊത്ത് കള്ളനെ കയ്യോടെ പിടി കൂടി പോലീസില്‍ ഏല്‍പ്പിച്ചു. തോടുപുഴക്കടുത്തുള്ള ഒരുയര്‍ന്ന മുസ്ലിം കുടുംബത്തിലെ ഉമ്മ അദ്ധ്യാപികയും, ബാപ്പ എന്‍ജിനീയറുമായിട്ടുള്ളദമ്പതികളുടെ ഏക സന്തതിയായിരുന്നു ഈ പയ്യന്‍.
തക്കതായ നഷ്ട പരിഹാരം സ്വീകരിച്ചു കൊണ്ട് മകനെ കേസില്‍ നിന്ന് ഒഴിവാക്കി തരണം എന്നഅപേക്ഷയുമായി മാതാ പിതാക്കള്‍ വീട്ടില്‍ വന്നു. ടീനേജ് കഴിയാത്ത ഒരു പയ്യന്റെ ഭാവിയെ ഓര്‍ത്ത് കൊണ്ട്ഞങ്ങള്‍ സമ്മതിച്ചുവെങ്കിലും, നല്ലൊരു ഇരയെ കടിച്ചു കീറാന്‍ കിട്ടിയ അവസരം ഉപേക്ഷിക്കുവാന്‍പോലീസുകാര്‍ തയാറാവാതിരുന്നത് കൊണ്ട് യുവാക്കള്‍ ജയിലിലായി.
ഇതോടെ മാനസികമായും, ശാരീരികമായും തകര്‍ന്നു പോയ ‘അമ്മ അധികം വൈകാതെ ഒരു വശം തളര്‍ന്നുവീണു പോയി. ഞാനും, ഭാര്യയും, റോയിയും നാട്ടിലെത്തി അമ്മയെ കണ്ടു. ഏതൊരു ഉഗ്ര മൂര്‍ഖനെയുംഒറ്റയടിക്ക് കാല പുരിക്ക് അയച്ചിരുന്ന ആ ധീര വനിത, അനിതരസാധാരണമായ ആകാര ഭംഗി കൊണ്ട്ആരെയും ആകര്‍ഷിച്ചിരുന്ന ആ തന്റേടക്കാരി, ചക്രവര്‍ത്തിമാര്‍ താണിറങ്ങുകയും, സൗന്ദര്യ ധാമങ്ങള്‍ചമയങ്ങള്‍ അഴിച്ചു വയ്ക്കുകയും ചെയ്ത മഹാ കാല വഴിയിലൂടെ യാത്രക്കൊരുങ്ങി വളഞ്ഞു കോടി വായില്‍നിന്ന് ഞോള ഇറ്റിച്ച് ഒരു കിടപ്പു രോഗിയായി രണ്ടു വര്‍ഷത്തോളം തളര്‍ന്നു കിടന്നു.
നാട്ടില്‍ വീടും കൂടുമുള്ള എല്ലാ പ്രവാസികളെയും ഞെട്ടിച്ചു കൊണ്ട് ഏതെങ്കിലും പാതിരാത്രിയില്‍ ഇടിവെട്ട്‌പോലെ കടന്നു വരാറുള്ള ആ ഫോണ്‍വിളി എന്നെയും തേടിയെത്തി. ‘ അമ്മയ്ക്ക് സീരിയസ് ആണ്കാണണമെങ്കില്‍ ഉടന്‍ വരണം ‘ അനുജന്‍ ബേബിയാണ് അങ്ങേത്തലക്കല്‍. ഞാനും മേരിക്കുട്ടിയും, ഞങ്ങളുടെമകള്‍ ആശയും, റോയിയും പോകാന്‍ തീരുമാനിച്ചു. മകന്റെ കൊച്ചു കുട്ടികള്‍ നിയയും, ഡിലനും, മൂന്നാമതെത്തിയ ആറു മാസം തികയാത്തവള്‍ മിലയും, തനിച്ചാവുന്നത് ഒഴിവാക്കാന്‍ മകന്‍ യാത്ര വേണ്ടെന്ന്വച്ചു.
മക്കളെ പെറ്റു വളര്‍ത്തി ലാളിച്ച് ഓമനിക്കുന്ന മാതാ പിതാക്കള്‍ അവസാന കാലത്ത് അവരുടെ തണലില്‍ജീവിക്കാമെന്നും, അവരുടെ മടിയില്‍ തല വച്ച് മരിക്കാമെന്നുമുള്ള ഒരു നിശബ്ദ സ്വപ്നം കാത്തുസൂക്ഷിക്കുന്നുണ്ടാവണം. പരിഷ്‌കൃത സമൂഹങ്ങളിലെ മോഡേണ്‍ ജീവിത രീതികളില്‍ അമ്മയപ്പന്മാര്‍ വെറുംഎടുക്കാത്ത നാണയങ്ങളായി അവഗണിക്കപ്പെട്ടു പോവുകയാണ്. പുരാവസ്തു കേന്ദ്രങ്ങള്‍ പോലെ മുളച്ചുപൊന്തുന്ന വൃദ്ധ സദനങ്ങളിലെ നിശബ്ദ നെടുവീര്‍പ്പുകളിലും, കണ്‍തടങ്ങളില്‍ നിറഞ്ഞു കൂടുന്നകാണാക്കണ്ണീരിലും ഞാനും, നിങ്ങളും ഉള്‍ക്കൊള്ളുന്ന മക്കള്‍ക്കൂട്ടത്തിന് വരുവാനുള്ള നാളെകളുടെ അനുഭവതോറ്റങ്ങളാണ് പാടിത്തീര്‍ക്കുന്നതെന്ന് ഒരു മക്കളും ഇന്നറിയുന്നില്ല. എല്ലാ ന്യായീകരണങ്ങളോടെയുംമാതാപിതാക്കളെ വഴിയിലുപേക്ഷിച്ചു ജീവിത സാഹചര്യങ്ങളുടെ പുത്തന്‍ പച്ചപ്പുകള്‍ തേടി പോകുന്നഞാനുള്‍പ്പെടെയുള്ള എല്ലാ മക്കളെയും ‘ മുലപ്പാലിന്റെ ശാപം ‘ പിന്‍ തുടരുന്നുണ്ടെന്നാണ് എന്റെ സുചിന്തിതമായഅഭിപ്രായം.
നെടുമ്പാശേരിയില്‍ ഇറങ്ങിയ ഉടനെ ഞങ്ങള്‍ വീട്ടില്‍ വിളിച്ചു. അമ്മയുടെ ജീവനുള്ള ശരീരം അവസാനമായിഒന്ന് കൂടെ കാണാന്‍ കഴിഞ്ഞേക്കുമെന്ന ഞങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞു കൊണ്ട് തലേ ദിവസംമൂന്നു മണി കഴിഞ്ഞ നേരത്ത് ‘അമ്മ യാത്ര പറഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങളുടെ കണ്ണുകളില്‍ ഊറിക്കൂടിയകദനത്തിന്റെ കണ്ണീര്‍ ജലം കവിളിലൂടെ ഒലിച്ചിറങ്ങുമ്പോള്‍ അത് മറ്റാരും കാണാതെ ഓരോരുത്തരും മറച്ചുപിടിക്കുമ്പോള്‍ എന്റെ മകള്‍ മാത്രം അവളുടെ ബാല്യ കാല സ്മരണകളില്‍ കെട്ടു പിണഞ്ഞു കിടക്കുന്നതീവ്രമായ വാത്സല്യത്തിന്റെ താരാട്ടു കേട്ടാവണം, പരിസരം മറന്നു പൊട്ടിക്കരഞ്ഞു പോയി.
കനം തൂങ്ങിയ പ്രഭാതത്തിന്റെ കണ്ണീരല വകഞ്ഞു മാറ്റി ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ എല്ലാം ശാന്തം. എല്ലാകോണുകളില്‍ നിന്നും ഉയരുന്ന തേങ്ങലുകള്‍ മാത്രം സ്പന്ദിച്ചു നില്‍ക്കുന്ന വീട്ടില്‍ തലേ ദിവസം തന്നെഏര്‍പ്പാടാക്കിയ സ്പടിക സജ്ജനയില്‍ ‘അമ്മ ഉറങ്ങുന്നു. രണ്ടു വര്‍ഷക്കാലം രോഗിയായിക്കിടന്നതിന്റെവൈവശ്യം ഒന്നുമില്ലാതെ, ആരെയും കൂസാത്ത അസാമാന്യ ധീരതയുടെ ആ ആള്‍ രൂപം, ആദര്‍ശ ധീരനായഅപ്പന്റെ ആ ഓമന മകള്‍, സുന്ദരിയായി, സുസ്മേര വദനയായി ഉറങ്ങുകയാണ്, ഞങ്ങളുടെ പാദ പതനനാദത്തിന് ഇനിയൊരിക്കലും കാതോര്‍ക്കാതെ ഉറങ്ങുകയാണ്! അതെ, ഉറങ്ങുകയാണ്.
എട്ടു മക്കള്‍ പിറന്ന അമ്മയുടെ ഏഴു മക്കളും അന്ന് ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ ഒരു കുഞ്ഞനുജന്‍ രണ്ടു വയസ്തികയുന്നതിന് മുമ്പ് അപസ്മാര രോഗത്താല്‍ മരിച്ചു പോയിരുന്നു. ചെകുത്താന്മാര്‍ ഉണ്ടാക്കുന്നതാണ്അപസ്മാര രോഗം എന്ന് വിശ്വസിച്ചിരുന്ന ‘അമ്മ ചെകുത്താന് ചോര കൊടുത്താല്‍ രോഗ ശമനം ഉണ്ടാവുമെന്ന്എന്നെയും വിശ്വസിപ്പിച്ചിരുന്നതിനാല്‍, കുട്ടിക്ക് ഇളക്കം ഉണ്ടായ ഒരവസരത്തില്‍ അന്ന് ടീനേജിലെത്താത്തഞാന്‍ എന്റെ വിരല്‍ ബ്ലേഡ് കൊണ്ട് സ്വയം മുറിച്ച് അതില്‍ നിന്നുള്ള ചോര കുഞ്ഞിന്റെ ചോരിവായില്‍ ഇറ്റിച്ചുകൊടുത്തിരുന്നു. അത് കൊണ്ടൊന്നും യാതൊരു പ്രയോജനവും കിട്ടാതെ സുന്ദര രൂപനായിരുന്ന ആ ഓമനഞങ്ങള്‍ക്കെല്ലാം മുമ്പേ അരങ്ങൊഴിയുകയായിരുന്നു.
അമ്മയുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് കടിഞ്ഞൂല്‍ പുത്രനായ എന്റെ സാന്നിധ്യത്തില്‍ മരിക്കാന്‍സാധിക്കുകയാണെങ്കില്‍ ആത്മാവിന്റെ ആകാശ യാത്രകളില്‍ ഉണ്ടാവാനിടയുള്ള തടസ്സങ്ങളെഅതിജീവിക്കുവാന്‍ അമ്മയുടെ ആത്മാവിന് സാധിക്കുമെന്ന് പറഞ്ഞിരുന്നു. രോഗിയായി കിടക്കുമ്പോള്‍ ഇത്പറഞ്ഞ അമ്മയോട് : ” അമ്മ ധൈര്യമായി പൊയ്ക്കോ, തക്ക സമയത്ത് ഞാനുണ്ടാവും ‘ എന്ന്പറഞ്ഞിരുന്നെങ്കിലും, ആ വാക്കു പാലിക്കുവാന്‍ കഴിയാതെ അമ്മയുടെ മരണ സമയത്ത് ഞാന്‍ ഏതോആകാശത്തില്‍ എവിടെയോ ആയിരുന്നുവല്ലോ ?
ഉറക്കെ ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു എനിക്ക്. നെഞ്ചകം നിറഞ്ഞു തികട്ടിയെത്തുന്ന കരച്ചിലിന്റെസാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നുമുണ്ട്. ആ ശബ്ദം പുറത്തു വരാന്‍ അനുവദിച്ചാല്‍ എന്നെ നോക്കി നില്‍ക്കുന്നഎന്റെ സഹോദരങ്ങളെ നിയന്ത്രിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് എനിക്കറിയാം. അവര്‍ക്കില്ലാത്ത ഒരുപ്രത്യേകതയും എനിക്കില്ല എന്ന് എനിക്കറിയാമായിരുന്നെങ്കിലും, എന്നെ ഒരു റോള്‍ മോഡലായിട്ടാണ് എന്നുംഅവര്‍ കണ്ടിരുന്നത് എന്നതിനാല്‍ അവരെ കരയിപ്പിക്കാതെ നോക്കേണ്ടത്ത് എന്റെ കടമയാണെന്ന് ഞാന്‍വിശ്വസിച്ചു. എന്റെ നെഞ്ച് ഉണര്‍ന്നു താഴുന്നതും, കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴികിയിറങ്ങുന്നതും സ്വയംഅറിയുമ്പോള്‍ത്തന്നെ ഒരു തേങ്ങല്‍ പോലും പുറത്തേക്കു തെറിക്കാതെ ഞാനാടക്കി നിര്‍ത്തി. ( എന്റെമസിലുകള്‍ വലിഞ്ഞു മുറുകിയിട്ടാണ് കാണപ്പെട്ടിരുന്നതെന്ന് പിന്നീട് ഭാര്യ തന്നെ പറയുകയുണ്ടായിട്ടുണ്ട്.)
അര ഡസനിലധികം അച്ചന്മാരുടെ സാന്നിധ്യത്തില്‍ അമ്മയുടെ ശവമടക്ക് നടന്നു. അനീഷിന്റെയും, കുഞ്ഞമ്മയുടെയും കല്ലറകള്‍ക്കു നടുവില്‍ അമ്മയും ശവക്കോട്ടയിലെ ചുവന്ന മണ്ണില്‍ അമര്‍ന്നു. ഒരുകാര്യസ്ഥനെപ്പോലെ അപ്പന്‍ എല്ലായിടത്തും ഉണ്ടായിരുന്നു. തന്നില്‍ നിക്ഷിപ്തമായ ഒരു ഉത്തരവാദിത്വംനിര്‍വഹിക്കുന്ന ഒരുദ്യോഗസ്ഥന്റെ ഭാവമായിരുന്നു അപ്പന്റെ മുഖത്ത്. തന്റെ സന്തത സഹചാരിയായഷൈജുവിനേയും കൂട്ടി ശവക്കോട്ടയിലോളം അപ്പന്‍ വന്നിരുന്നു. അപ്പോളൊന്നും ഒരു തുള്ളി കൊണ്ട് പോലുംനിറയാതിരുന്ന ആ കണ്ണുകള്‍ വീട്ടിലെത്തി സ്വന്തം മുറിയടച്ചതിന് ശേഷം രണ്ടു നീര്‍ച്ചോലകളായിമാറിയിട്ടുണ്ടാവണം. അടച്ച മുറിയില്‍ നിന്നും പുറത്തേക്ക് തെറിച്ച തേങ്ങല്‍ ചീളുകളില്‍ നിന്ന് ഒരു ജീവിതകാലത്തിന്റെ ഓര്‍മ്മപ്പൂവുകള്‍ ചിതറി വീഴുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
ഓരോ ജീവിയെക്കൊണ്ടും ‘ നീയൊരു അനാഥനാണ് ‘ എന്ന പ്രപഞ്ച സത്യം സ്വയം ബോധ്യപ്പെടുത്തുന്നസന്ദര്‍ഭമാണ് അതിന്റെ മാതാപിതാക്കളുടെ മരണം. തന്റേതായ യാതൊരു പങ്കുമില്ലാതെ അതു സ്വന്തംജീവിതത്തിലേക്കു കടന്നു വരുമ്പോള്‍, തനിക്കു വേണ്ടി കാത്തു വച്ച ഒരു പാല്‍ക്കുടത്തിന്റെ സ്വപ്നം കൂടിഅതിന്റെ ആത്മാവ് പേറുന്നുണ്ടായിരുന്നു. അല്ലെങ്കില്‍ തന്നെ കാത്തിരിക്കുന്ന ഒരു ചിറകിന്‍ കീഴിലെ ഇളംചൂടിന്റെ സുരക്ഷിതത്വ ബോധം.
മനുഷ്യന്‍ ഉള്‍പ്പടെ സസ്തനികളായ ചില ജീവികളെങ്കിലും അമ്മപ്പാലിന്റെ മുല ഞെട്ടുകള്‍ നിസ്സഹായനായശിശുവിന്റെ ചൊരി വായിലേക്ക് എത്തിച്ചു കൊടുക്കുമ്പോള്‍, അതിനു സാധിക്കാതെ നാല് കാലില്‍ ഉയര്‍ന്നുനില്‍ക്കുന്ന ‘അമ്മ മൃഗങ്ങളുടെ മുല ഞെട്ടുകള്‍ എത്തിപ്പിടിക്കാനുള്ള ആത്മ ചോദനം അകത്തുള്ളത്‌കൊണ്ടാണ്, നാല്‍ക്കാലികളുടെ കുട്ടികള്‍ അതിന്റെ ആദ്യ പ്രവര്‍ത്തിയായി മുടന്തി എഴുന്നേക്കുന്നത് തന്നെ!
ഇവിടെ ദൈവ സ്‌നേഹം നറും പാലായി ചുരന്നൊഴുകുന്നു ! നിസ്സാരനും, നിസ്സഹായനുമായ ഓരോ ജീവിക്കുംവേണ്ടി ഈ സുരക്ഷിതത്വ ബോധ വലയം വിഭാവനം ചെയ്യുകയും, പ്രയോജകന് പോലും അജ്ഞാതമായഅനേകം സാഹചര്യങ്ങളിലൂടെ അത് നടപ്പിലാക്കുകയും ചെയ്യുന്ന പ്രപഞ്ചാത്മാവ് തന്നെയാണ്, നിത്യസത്യമായി നില നിന്ന് കൊണ്ട് ‘ നീ അനാഥനല്ല ‘ എന്ന അവബോധം അവനില്‍ത്തന്നെ സൃഷ്ടിച്ചു കൊണ്ട് വീണ്ടും അവനെ ഇവിടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിഞ്ഞതോടെ എനിക്കന്ന്ആശ്വസിച്ച് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു.
About The Author
No related posts.