നമ്മിൽ പലരും അഹന്ത കൊണ്ട് അഴുക്കു പറ്റിയവരാണ്. ഈ അഹം പിഴുതെറിഞ്ഞേ മതിയാകൂ. അഹങ്കരിച്ചിരിക്കുന്നവരുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് സ്ഥാനമുണ്ടാകില്ല. നമ്മുടെ ഈ അഹന്തകളൊക്കെ ഊതി വീർപ്പിച്ച കുമിളകളാണെന്ന ബോധ്യം നമുക്കില്ലാതെ പോകുന്നു. എപ്പോൾ വേണമെങ്കിലും അത് പൊട്ടിപ്പോകും. നൈമിഷികം മാത്രമാണ്. ഭാരതീയ പാരമ്പര്യത്തിൽ നാം ദൈവത്തിൻ്റെ അധരങ്ങളിലെ “മുരളി “യാണ്. നമ്മിൽ എന്തെങ്കിലും സംഗീതമായി നമുക്കനുഭവപ്പെടുന്നുണ്ടെങ്കിൽ, നാമെന്ന പൊള്ളയായ ഈറത്തണ്ടിലൂടെ ഒഴുകി വരുന്ന ദൈവത്തിൻ്റെ നിശ്വാസങ്ങൾ മാത്രമാണെന്നു ഉൾക്കൊള്ളുക. അതിനാൽ ഞാൻ എന്ന ഭാവം വെടിഞ്ഞേക്കുക.












