ഇംഗ്ലണ്ടിലെ ഈസ്റ്റ്‌വുഡ് ടൗണിൽ ജീവിച്ചിരുന്ന സാഹിത്യകാരൻ ഡി.എച്ച്. ലോറൻസിന്റെ ഭവനം കണ്ടുമടങ്ങുമ്പോഴാണ് വിവാദ നായകനായിരുന്ന പൊൻകുന്നം വർക്കിയെ ഓർത്തത്. കർഷകതൊഴിലാളികളുടെ ഇഷ്ട തോഴനും അധികാരികളുടെ ശത്രുവുമായിരുന്നു വർക്കി. ഭൂമിയുടെ പൂമുഖവാതിൽക്കൽ വിരുന്നുകാരെ പോലെ വന്നു പോകുന്ന ചില എഴുത്തുകാരുണ്ട്. അവരുടെ സർഗ്ഗരചനകളിലും ആ സൗന്ദര്യപ്പൊലിമ കാണാം. പലപ്പോഴും അത് നായ്ക്കളെ പോലെ പലരുടെയും പിറകെ കുരച്ചുകൊണ്ട് ഓടും. ചിലർക്ക് കടിയും കിട്ടും. ചില നായ്ക്കൾ യജമാനനെ അത്യാധികം വാലാട്ടി സ്‌നേഹിക്കുന്നവരാണ്. വർക്കിയെ പോലുളള എഴുത്തുകാർ തുടലിട്ട നായ്ക്കളെ പോലെ ജീവിച്ചവരല്ല. അവർക്ക് ഈ ലോകസുഖത്തിലെ സൗഭാഗ്യങ്ങളോടല്ല കടപ്പാട്. ആ കടപ്പാട് മനുഷ്യവർഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നതിലാണ്. ഇന്ന് സാമൂഹിക ജീവിതത്തിൽ ചൂഴ്ന്നു നിൽക്കുന്ന ജീർണ്ണതകളിലേക്ക് കടന്നുചെല്ലാൻ പലതും തോളിലേറ്റി ജീവിക്കുന്ന എഴുത്തുകാർക്ക് സാധിക്കുന്നില്ല. അതും ഒരു സർഗ്ഗ പ്രതിഭയുടെ ബോധതലത്തിൽ ഉണ്ടാകേണ്ടകാര്യമാണ്. ഉദാഹരണത്തിന് ഒരു സന്യാസിവര്യൻ അതീവ സുന്ദരിയായ ആരിലും കാമമുണർത്തുന്ന ഒരു സ്ത്രീയെ കാണുന്നു. സന്യാസി കണ്ടത് വെറുമൊരു സ്ത്രീയേയാണ്. അതേ സ്ഥാനത്ത് അവളെ പ്രണയിക്കുന്നവന്റെ മനസ്സിന് ലഭിക്കുന്ന കുളിരും കുളിർയും വേർപിരിയാതെ കിടക്കുന്ന ഒരു അനുഭൂതിയാണ്. സാഹിത്യസൃഷ്ടികൾ അരങ്ങിലും അണിയറയിലും മധുരാർദ്രമായി വീണമീട്ടുമ്പോൾ വർക്കിയെപ്പോലുളളവരുടെ സൃഷ്ടീകളിൽ നിന്ന് പുറത്ത് വന്നത് തീയാണ്. അതിനെ അണക്കാനുളള പ്രതിവിധിയില്ലാത്തവർ ഒന്നുകിൽ വെടിവെച്ച് കൊല്ലും അല്ലെങ്കിൽ ജയിലിൽ അടക്കും. 1910ൽ പൊൻകുന്നത്ത് ജനിച്ച വർക്കി ചെറുപ്പം മുതലെ അധ്വാനിക്കുന്നവനൊപ്പമായിരുന്നു. വളരും തോറും സാമൂഹിക വ്യവസ്ഥിതി മനുഷ്യനെ അന്ധകാരത്തിലെക്ക് നയിക്കുന്നത് കണ്ടാണ് തന്നിലെ ധാർികരോക്ഷം അക്ഷരങ്ങളായി അധികാര മതങ്ങളെ ഉഴുതു മറിച്ചത്. ഒരു ജോലിയും ചെയ്യാതെ അധ്വാനിക്കുന്നവന്റെ പങ്കുപറ്റി ജീവിക്കുന്ന അധികാരികളെയും കാണാത്ത ദൈവങ്ങളുടെ പേരിൽ പങ്കുപറ്റി ജീവിക്കുന്ന മതമേലാളൻമാരെയും വർക്കി മിന്നലും ഇടിമിന്നലുമായി സങ്കീർണ്ണമാക്കി. നിലാവ് പെയ്യുന്ന രാത്രികളിൽ സുഖനിദ്ര കൊണ്ടവർ രൗദ്രഭാവം പൂണ്ടു വരുന്ന മിന്നലിനെ ഭയന്നു. സാഹിത്യത്തിന്റെ സംഹാരശക്തിക്ക് മുന്നിൽ അന്തപുരങ്ങളിൽ ജീവിക്കുന്നവർക്ക് ഉൽകണ്ഠയേറി വന്നു. കൊട്ടാരത്തിലെ തോഴിമാരുടെ രാമവിശറിക്കുമുന്നിൽ പാവങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഭരണാധികാരി സി.പി.രാമസ്വാമിക്കും തണുത്ത കാറ്റല്ല ലഭിച്ചത് മറിച്ച് ചൂടുളള കാറ്റാണ്. ഇന്നത്തേതു പോലെ അന്നും ചൂക്ഷിതവർഗ്ഗം ഒന്നായി നിന്ന് അക്ഷരത്തിൽ കുതിച്ചുയരുന്ന വർക്കിയെ തളക്കാൻ തീരുമാനിച്ചു. സാമൂഹിക അസമത്വങ്ങളും മതവർഗ്ഗീയതയും വളർത്തുന്നുവർ അതേ കുറ്റം ചുമത്തി വർക്കിയെ ജയിലിൽ അടച്ചു. സമൂഹത്തിലെ അനീതിക്കും അന്ധതക്കും ചൂഷണത്തിനുമെതിരെ കഥകൾ എഴുതിയതിന് കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സാഹിത്യകാരൻ ജയിലിൽ അടയ്ക്കപ്പെട്ടത്. ജനങ്ങളുടെ സമ്പത്ത് അപഹരിക്കുന്ന ഭരണാധിപർ അന്ധവിശ്വാസങ്ങളുടെ തടവറയിൽ തളച്ചിടുന്ന മതമേധാവികൾക്ക് ഒപ്പംനിന്നു കിട്ടുന്ന ആനുകൂല്യങ്ങൾ വാങ്ങി വർക്കി ജീവിച്ചിരുന്നവെങ്കിൽ ഈ ഭാരങ്ങളൊന്നും അദ്ദേഹം ചുമക്കേണ്ടി വരില്ലായിരുന്നു. മതമേധാവികളെ കരിവാരി തേക്കുന്നുവെന്ന് അവരുടെ സ്തുതിപാഠകർ പറഞ്ഞു പരത്തിയപ്പോൾ അദ്ദേഹം കൊടുത്ത മറുപടി ഹ്‌മആ കരി ഞാൻ തേച്ചതല്ല അവരുടെ മുഖത്തുളളതാണ്.ഹ്ന ഇതുപോലെ പരിഹസിക്കുന്ന ആക്ഷേപിക്കുന്ന തിവ്രരചനകളാണ് വർക്കിയുടേത്. വർക്കി അന്നു പറഞ്ഞത് ഹ്‌മമതവും അധികാരവും മനുഷ്യനെ മയക്കുന്ന കറുപ്പാണ്ഹ്ന ഇന്നതിന്റെ ആഴം എത്രയോ കൂടിയിരിക്കുന്നു. വർക്കിയെ പോലെ ഇന്ന് എത്ര എഴുത്തുകാരുണ്ട്? അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ ഫലം കാർന്നുതിന്നുന്നവരെ വർക്കിയെ പോലെയുളള എഴുത്തകാരും വിമർശിച്ചിട്ടുണ്ട്.
അവർക്കൊന്നും ജയിൽവാസം കിട്ടിയില്ല. അദ്ദേഹത്തിന്റെ വികാരസദനം, അണിയറ, നിവേദനം, ആരാമം, പൊട്ടിയ ഇഴകൾ, ശബ്ദിക്കുന്ന കലപ്പ അങ്ങനെ ധാരാളം കൃതികൾ നിലവിലിയിരുന്ന ഒരു കൂട്ടരുടെ കെട്ടുപ്പിനെ ശിഥിലമാക്കാനും ആ വേലിക്കെട്ടുകളെ പൊളിച്ചുമാറ്റാനും സഹായിച്ചു. പുരോഗമനാശയങ്ങളുടെ ഒരു നവ ലോകത്തിനായി കഥകൾ കൊണ്ടു മാത്രമല്ല കർം കൊണ്ടുകൂടി പൊൻകുന്നം വർക്കി വിജയിച്ചുഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷൻന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ലോറൻസ്. പൾപ്പ് ഫിക്ഷന്റെ പിതാവ് എന്നു വേണമെങ്കിൽ പറയാവുന്ന ലോറൻസിന്റെ മുഴുവൻ പേര് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്‌സ് ലോറെൻസ് എന്നായിരുന്നു. (ജീവിതകാലം: സെപ്റ്റംബർ 111885മാർച്ച് 21930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാപുസ്തകങ്ങൾ, വിവർത്തങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറൻസിന്റെ ധന്യവും വൈവിദ്ധ്യവുമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണിതഫലങ്ങളോടുളള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.
ലോറെൻസിന്റെ കോളിളക്കമുണ്ടാക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിനു പല ശത്രുക്കളെയും സാനിച്ചു. കഷ്ടപ്പാടുകളും ഔദ്യോഗിക വേട്ടയാടലും സെൻസർഷിപ്പും അദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികളുടെ തെറ്റായ പ്രതിനിധാനവും തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ലോറൻസിന് സഹിക്കേണ്ടി വന്നു. ഇതിൽ കുടുതൽ സമയവും സ്വമേധയാ ഒരു പ്രവാസിയായി ലോറൻസ് കഴിഞ്ഞു. ഇതിനെ തന്റെ വന്യമായ തീർത്ഥയാത്ര എന്നാണ് ലോറൻസ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണസമയത്ത് തന്റെ പ്രാധാന്യമാർന്ന കഴിവുകൾ പാഴാക്കിക്കളഞ്ഞ ഒരു ലൈംഗികസാഹിത്യ രചിതാവ് എന്നായിരുന്നു ലോറൻസിനെക്കുറിച്ചുളള പൊതുജനാഭിപ്രായം. ഇ.എം. ഫോസ്റ്റർ എഴുതിയ ചരമക്കുറിപ്പിൽ ഈ വ്യാപകമായ വീക്ഷണത്തെ വെല്ലുവിളിച്ചു, ഹ്‌മനുടെ തലമുറയിലെ ഏറ്റവും മികച്ച ഭാവനാശാലിയായ നോവലിസറ്റ് ഹ്‌മഎന്ന് ഇ.എം.ഫോസ്റ്റർ ഡി.എച്ച്. ലോറൻസിനെക്കുറിച്ചു എഴുതി. പിന്നീട് പ്രശസ്ത കേംബ്രിഡ്ജ് നിരൂപകനായ എഫ്.ആർ.ലൂയിസ് ലോറൻസിന്റെ കലാപരമായ കെട്ടുറപ്പിനെയും സാന്മാർഗ്ഗിക ഗൗരവത്തെയും പ്രഘോഷിച്ചു. ലോറൻസിന്റെ കൃതികളിൽ ഭൂരിഭാഗത്തെയും എഫ്.ആർ.ലൂയിസ് ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത പാരമ്പര്യം പിന്തുടരുന്ന നോവലുകളുടെ ഗണത്തിൽപെടുത്തി. ഇന്ന് ലോറൻസ് ഒരു മാർഗ്ഗദർശിയായ ചിന്തകനായും ഇംഗ്ലീഷ് സാഹിതൃത്തിൽ ആധുനികതയുടെ ഒരു പ്രതിനിധാതാവും ആയി കരുതപ്പെടുന്നു.എന്നാൽ ചില വനിതാവാദികൾ ലോറൻസിന്റെ കൃതികളിലെ ലൈംഗികതയെയും കൃതികളിലെ സ്ത്രീകൾക്കുനേരയുളള കാഴ്ചപ്പാടിനെയും വിമർശിക്കാറുണ്ട്
About The Author
No related posts.